ക്രിസ്‌മസ് കരോളിനെച്ചൊല്ലി കിഴക്കമ്പലം കിറ്റെക്സ് ഗാർമെന്റ്സിന്റെ ലേബർ ക്യാമ്പിൽ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയും പൊലീസിനെ ആക്രമിച്ച് ജീപ്പുകൾ നശിപ്പിക്കുകയും ചെയ്ത കേസിൽ 24 അന്യസംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ.132 പേർ കസ്റ്റഡിയിൽ.
സി.ഐ ഉൾപ്പെടെ അഞ്ചു പൊലീസുകാരെ ആക്രമിക്കുകയും ഒരു ജീപ്പ് കത്തിക്കുകയും നാലു വാഹനങ്ങൾ തകർക്കുകയും ചെയ്തു
ചൂരക്കോട്ട് കമ്പനിക്ക് സമീപമുള്ള ലേബർ ക്യാമ്പിൽ മണിപ്പൂർ, നാഗാലാൻഡ് തൊഴിലാളികളാണ് ശനിയാഴ്ച രാത്രി പതിനൊന്നോടെ ഏറ്റുമുട്ടിയത്. പുലർച്ചെ നാലുവരെ സംഘർഷം
കുന്നത്തുനാട് ഇൻസ്പെക്ടർ വി.ടി. ഷാജൻ, എസ്.ഐ സാജൻ, പൊലീസുകാരായ വി.പി. ശിവദാസൻ, സുബൈർ തുടങ്ങിയവർക്കാണ് പരിക്ക്.
സി.ഐയ്ക്ക് തലയിൽ അഞ്ചു തുന്നിക്കെട്ടും കൈയിലെ അസ്ഥിക്ക് പൊട്ടലുമുണ്ട്. ഇന്ന് ശസ്ത്രക്രിയ നടത്തും. പരിക്കേറ്റവരെ കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അഞ്ഞൂറോളം പൊലീസ് എത്തി അമർച്ച ചെയ്തു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |