ഭുവനേശ്വർ : ഒഡീഷയിൽ നടന്ന നാലാമത് പാരാ ബാഡ്മിന്റൺ നാഷണൽ ചാമ്പ്യൻഷിപ്പിൽ കേരളത്തിൽ നിന്ന് ഫിസിക്കലി ചലഞ്ച്ഡ് ഓൾ സ്‌പോർട്സ് അസോസിയേഷൻ കേരളയുടെ നേതൃത്വത്തിൽ എത്തിയ 15 അംഗ സംഘത്തെ പങ്കെടുപ്പിച്ചില്ലെന്ന് പരാതി. രണ്ട് ദിവസം ഇവർ സമരം നടത്തിയിരുന്നു. പാരാലിമ്പിക് കമ്മിറ്റി ഓഫ് ഇന്ത്യയുടെ പ്രസിഡന്റ് ദീപാ മാലിക്കുമായി ചർച്ച നടത്തിയെങ്കിലും നടത്തിയെങ്കിലും ഫലമുണ്ടായില്ല. കേരളത്തിലെ ഭിന്നശേഷി കായികതാരങ്ങൾക്ക് നീതി ലഭിക്കുന്നതിനായി പ്രധാനമന്ത്രി, സ്‌പോർട്സ് മന്ത്രി ഓഫ് ഇന്ത്യ, സാമൂഹിക നീതി വകുപ്പ് മന്ത്രി ഇന്ത്യ,കേരള മുഖ്യമന്ത്രി, സ്‌പോർട്സ് മന്ത്രി,സാമൂഹ്യ നീതി വകുപ്പ് മന്ത്രി,പേഴ്സൺ വിത്ത് ഡിസബിലിറ്റീസ് കമ്മീഷണർ ഇന്ത്യ എന്നിവർക്കെല്ലാം പരാതികൾ നൽകിയിട്ടുണ്ട് . ഹൈക്കോടതിയിൽകേസും ഫയൽ ചെയ്തിട്ടുണ്ട്. ബാംഗ്ലൂരിൽ പ്രവർത്തിക്കുന്ന പാരാലിമ്പിക് കമ്മിറ്റി ഓഫ് ഇന്ത്യയുടെ ഓഫീസിലേക്ക് ജനുവരി അവസാന വാരത്തോടെ മാർച്ച് നടത്തുമെന്ന് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |