തിരുവനന്തപുരം: ഹിന്ദുവർഗീയത ആളിക്കത്തിക്കുന്ന ബി.ജെ.പിയെ പ്രതിരോധിക്കാൻ സി.പി.എമ്മിനാകില്ലെന്ന വസ്തുത മറച്ചു പിടിക്കാനാണ് ബി.ജെ.പിക്ക് ബദലാകാൻ കോൺഗ്രസിനാകില്ലെന്ന പ്രചാരണം മുഖ്യമന്ത്രി ആവർത്തിച്ച് നടത്തുന്നതെന്ന് യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ പറഞ്ഞു. ഹിന്ദുമതവും ബി.ജെ.പി ഉയർത്തുന്ന തീവ്ര ഹിന്ദുവർഗീയതയും തമ്മിൽ ഒരു ബന്ധവുമില്ലെന്ന രാഹുൽ ഗാന്ധിയുടെ പരാമർശത്തെ കോൺഗ്രസിന്റെ മൃദുഹിന്ദുത്വ സമീപനമായി ചിത്രീകരിക്കാൻ മുഖ്യമന്ത്രി ശ്രമിക്കുന്നു. ഭൂരിപക്ഷ വർഗീയതയേയും ന്യൂനപക്ഷ വർഗീയതയേയും തരാതരം പ്രോത്സാഹിപ്പിച്ച് തുടർഭരണം സാദ്ധ്യമാക്കിയ മുഖ്യമന്ത്രിയാണ് പിണറായി വിജയൻ. തീവ്ര മതാധിഷ്ഠിത നിലപാടുള്ള ആർ.എസ്.എസും എസ്.ഡി.പി.ഐയും നടത്തുന്ന രാഷ്ട്രീയ കൊലപാതകങ്ങൾ തടയാൻ ഒന്നും ചെയ്യാത്തവരാണ് സി.പി.എം ഭരണകൂടം. രാഷ്ട്രീയ പ്രതിയോഗികളെ വകവരുത്തിയ പാരമ്പര്യമാണ് സി.പി.എമ്മിനുള്ളത്. അതിനാൽ സംസ്ഥാനത്ത് നടക്കുന്ന ഇത്തരം വിധ്വംസക പ്രവർത്തനങ്ങളെ തടയാനുള്ള ധാർമ്മികതയും അർഹതയും സി.പി.എമ്മിനില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |