അമൃത്സർ: പഞ്ചാബിലെ ലുധിയാനയിലെ ജില്ലാ കോടതിയിലുണ്ടായ ബോംബ് സ്ഫോടനത്തിന്റെ മുഖ്യസൂത്രധാരനായ
ഖാലിസ്ഥാൻ ഭീകരൻ ജസ്‌വിന്ദർ സിംഗ് മുൾട്ടാനി ജർമ്മനിയില്‍ അറസ്റ്റിൽ. എഫർട്ടിൽ നിന്ന് ജർമ്മൻ പൊലീസാണ് മുൾട്ടാനിയെ അറസ്റ്റ് ചെയ്തത്. നയതന്ത്ര കൂടിയാലോചനകൾക്ക് അറസ്റ്റ് നടന്നത്. ആക്രമണവുമായി ബന്ധപ്പെട്ട് ഖാലിസ്ഥാനുള്ല പങ്കിനെക്കുറിച്ച് പഞ്ചാബ് ഡി.ജി.പി സിദ്ധാർത്ഥ് ചതോപാദ്ധ്യായ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
വിഘടനവാദ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്ന നിരോധിത സംഘടനയായ സിഖ്‌സ് ഫോർ ജസ്റ്റിസുമായി (എസ്.എഫ്.ജെ) മുൾട്ടാനിക്കു അടുത്ത ബന്ധമുണ്ടെന്നു ഇന്റലിജൻസ് റിപ്പോർട്ടിൽ പരാമർശമുണ്ടായിരുന്നു. അമേരിക്ക ആസ്ഥാനമായുള്ള എസ്.എഫ്.ജെ പ്രസിഡന്റ് അവതാർ സിംഗ് പന്നു, ഹർമീത് എന്നിവരുമായി മുൾട്ടാനി നിരന്തരം ബന്ധപ്പെട്ടിരുന്നു. ജർമ്മനിയിലെ എസ്.എഫ്.ജെയുടെ വിഘടനവാദ പ്രചാരണത്തെ മുൾട്ടാനി സഹായിക്കുന്നുണ്ടെന്നും പാകിസ്ഥാനിൽ നിന്ന് ആയുധങ്ങൾ ശേഖരിച്ചത് നിയമ നിർവഹണ ഏജൻസികളുടെ ശ്രദ്ധയിൽപ്പെട്ടതായും
റിപ്പോർട്ടിലുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |