ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ റേഡിയോ ജോക്കിയാണ് നന്ദിത. ദക്ഷിണേന്ത്യയിലെ ആദ്യ മെസ്സേജിംഗ് ആപ് റേഡിയോയായ വോയ്സ് വേൾഡിലൂടെ മൂന്നാം വയസിലായിരുന്നു റേഡിയോ ജോക്കിയായി നന്ദുവിന്റെ തുടക്കം.നന്ദു നരേറ്റ്സ് എന് പേരിൽ ഒരു യൂ ട്യൂബ് ചാനലും നന്ദിതയ്ക്ക് സ്വന്തമായുണ്ട്.അഭിനേത്രിയും റേഡിയോ ജോക്കിയും ഡബ്ബിംഗ് ആർട്ടിസ്റ്റും ഗായികയുമൊക്കെയായ അമ്മ അനുപമയുടെ വഴിയേയാണ് നന്ദിതയും ഈ രംഗത്തേക്കെത്തിയത്.
ബാലതാരമായി സിനിമയിലും അരങ്ങേറാനൊരുങ്ങുന്ന നന്ദിത അമ്മ അനുപമയ്ക്കൊപ്പം അടുത്തിടെ ഒരു പരസ്യചിത്രത്തിലഭിനയിച്ചു.
ജമീലാന്റെ പൂവൻകോഴി എന്ന ചിത്രത്തിലൂടെ ഡബ്ബിംഗ് ആർട്ടിസ്റ്റായി മാറിയ അനുപമ മകൾ നന്ദുവിനോടൊപ്പം കൺമണി എന്ന ഹിറ്റ് താരാട്ട് പാട്ട് പാടി അഭിനയിച്ചിട്ടുമുണ്ട്. ലാൽബാഗ് എന്ന ചിത്രത്തിലെ ഗാനത്തിന്റെ കവർ വേർഷനും ഹിറ്റാണ്. ആൾ ഇന്ത്യ റേഡിയോയിൽ രാരീരം എന്ന പ്രോഗ്രാം അവതരിപ്പിച്ചിട്ടുമുണ്ട് അനുപമ.ഇന്ത്യയിലെ പ്രമുഖ പ്രസിദ്ധീകരണങ്ങളിലൊന്നായ ചൈൽഡ് പ്രൊഡിഗി മാഗസിൻ ലോകത്തിലെ 100 അത്ഭുത ബാലികമാരിലൊരാളായി നന്ദിതയെ തിരഞ്ഞെടുത്തിരുന്നു.മൂന്നാംക്ലാസ് മുതൽ സംഗീതമഭ്യസിക്കുന്ന അനുപമയെ പിന്തുടർന്ന് ഇപ്പോൾ നന്ദിതയും സംഗീതമഭ്യസിക്കുന്നുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ അനുപമയും നന്ദിതയും സിനിമയിലും സജീവമാകാനുള്ള തയ്യാറെടുപ്പിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |