ബീജിംഗ്: തങ്ങളുടെ ബഹിരാകാശ നിലയത്തിന് സമീപം രണ്ട് തവണ സ്‌പേസ് എക്സ് ഉപഗ്രഹങ്ങൾ എത്തിയതായി വെളിപ്പെടുത്തി ചൈന. ഐക്യരാഷ്ട്രസഭക്ക് നൽകിയ റിപ്പോർട്ടിലാണ് ജൂലായ് ഒന്നിനും ഒക്ടോബർ 21നുമാണ് സ്‌പേസ് എക്സ് വിക്ഷേപിച്ച സ്റ്റാർലിങ്ക് ഉപഗ്രഹങ്ങൾ ചൈനീസ് ബഹിരാകാശ നിലയവുമായി കൂട്ടിയിടിക്കലിന്റെ വക്കിലെത്തിയത്.
ഇലോൺ മസ്‌കിന്റെ സ്റ്റാർലിങ്ക് ഉപഗ്രഹങ്ങളുമായി കൂട്ടിയിടിക്കാതിരിക്കാൻ തങ്ങളുടെ ബഹിരാകാശ നിലയം സ്ഥാനം മാറാൻ നിർബന്ധിതരായെന്നും ചൈന അറിയിച്ചു. അതേ സമയം
സ്‌പേസ് സ്‌റ്റേഷനായ ടിയാൻഹെ കോർ മൊഡ്യൂളിനെ ഭ്രമണപഥത്തിലെത്തിച്ചതുൾപ്പെടെ ഈ വർഷത്തെ ചൈനയുടെ അഞ്ച് വിക്ഷേപണങ്ങളും വിജയകരമായി പൂർത്തിയാക്കിയതായി റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. നിലവിൽ ചൈനയുടെ ബഹിരാകാശ നിലയം ഏകദേശം 41.5 ഡിഗ്രി പരിക്രമണ ചരിവിൽ 390 കിലോമീറ്റർ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്.
ചൈനയുടെ പരാതികളോട് സ്‌പേസ് എക്സ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഏകദേശം 30,000 ഉപഗ്രഹങ്ങൾ ഭൂമിക്ക് ചുറ്റും പരിക്രമണം ചെയ്യുന്നുണ്ടെന്നാണ് കണക്ക്. വിനാശകരമായ ബഹിരാകാശ കൂട്ടിയിടികളുടെ അപകടസാദ്ധ്യത കുറയ്ക്കുന്നതിന് രാജ്യങ്ങൾ ഡേറ്റകൾ പങ്കിടേണ്ടത് അത്യാവശ്യമാണ്. സ്‌പേസ് എക്സ് മാത്രം സ്റ്റാർലിങ്ക് ബ്രോഡ്ബാൻഡ് ശൃംഖലയ്ക്കായി ഏകദേശം 1,900 ഉപഗ്രഹങ്ങൾ ഇതുവരെ വിന്യസിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |