തിരുവനന്തപുരം: തേങ്ങയുടെ വിലത്തകർച്ച തടയാൻ കർഷകരിൽ നിന്ന് പച്ചത്തേങ്ങ സംഭരിക്കുന്നതിനുള്ള മാർഗനിർദ്ദേശം നാളെയോടെ പുറത്തുവിടും. കിലോയ്ക്ക് 32 രൂപ താങ്ങുവിലയിട്ടാണ് തേങ്ങ സംഭരിക്കുക. കേര ഫെഡ്, നാളികേര വികസന കോർപ്പറേഷൻ എന്നിവയുടെ പഞ്ചായത്ത് തല സൊസൈറ്റികൾ വഴിയാകും സംഭരണം. അഞ്ചു മുതൽ സംഭരണം തുടങ്ങും.. കർഷകർക്ക് മുൻഗണന നൽകി ശേഖരിക്കുന്ന തേങ്ങ ഉണക്കുന്നതും സൂക്ഷിക്കുന്നതും എങ്ങനെയാകണം, ഒരു കർഷകനിൽ നിന്ന് സ്വീകരിക്കുന്ന തേങ്ങയുടെ കണക്ക് തുടങ്ങിയ നിർദ്ദേശങ്ങളാണ് മാർഗരേഖയിലുണ്ടാവുക. തേങ്ങയുടെ ഗുണമേന്മയും ഉറപ്പുവരുത്തും. . പച്ചത്തേങ്ങയ്ക്കൊപ്പം വിലയിടിയുന്ന കൊപ്രയുടെ കാര്യവും സർക്കാർ പരിഗണിക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |