ന്യൂഡൽഹി: രാജ്യത്തെ പത്തുലക്ഷത്തോളം വരുന്ന 15-17 പ്രായക്കാർക്കാക്കി ഇന്നുമുതൽ കൊവാക്‌സിന്റെ ആദ്യ ഡോസ് നൽകിത്തുടങ്ങും. കൊവിൻ ആപ്പിൽ രജിസ്റ്റർ ചെയ്ത് വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ നേരിട്ടെത്തിയും സ്‌കൂളുകൾ അടക്കം സ്ഥാപനങ്ങൾ വഴിയും വാക്‌സിൻ സ്വീകരിക്കാം. വാക്‌സിൻ കേന്ദ്രങ്ങളിൽ ഇവർക്കായി തിരിച്ചറിയാൻ പിങ്ക് നിറത്തിലുള്ള ബോർഡ്, പ്രത്യേക ക്യൂ, പ്രത്യേകം കൗണ്ടർ, വാക‌്സിൻ നൽകാൻ പ്രത്യേക ടീം എന്നിവയുമൊരുക്കും. വാക്‌സിൻ സ്വീകരിക്കാനായി കുട്ടികളുടെ രജിസ്ട്രേഷൻ നടത്താൻ കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ രക്ഷിതാക്കളോട് അഭ്യർത്ഥിച്ചു. കുട്ടികൾ സുരക്ഷിതമായാൽ രാജ്യത്തിന്റെ ഭാവിയും സുരക്ഷിതമാകുമെന്ന് മന്ത്രി പറഞ്ഞു. ഗോവയിൽ 18-17 വിഭാഗത്തിലുള്ള 72,000 പേർക്ക് നാലു ദിവസത്തിനുള്ളിൽ വാക്സിനേഷൻ പൂർത്തിയാക്കുമെന്ന് സംസ്ഥാന ആരോഗ്യ മന്ത്രി വിശ്വജിത് റാണെ പറഞ്ഞു.
കഴിഞ്ഞ ജനുവരിയിൽ ആരോഗ്യപ്രവർത്തകർക്കും മുന്നണിപ്പോരാളികൾക്കും നൽകിയാണ് വാക്‌സിനേഷന് ആരംഭമിട്ടത്. രണ്ടാം ഘട്ടത്തിൽ 60കഴിഞ്ഞവർക്കും ഗുരുതര രോഗമുള്ള 45ന് മുകളിൽ പ്രായമുള്ളവർക്കും മൂന്നാം ഘട്ടത്തിൽ 45ന് മുകളിലുള്ളവർക്കും നാലാം ഘട്ടത്തിൽ 18-45 പ്രായക്കാർക്കും ഘട്ടംഘട്ടമായി നൽകി ശേഷമാണ് ഇന്ന് മുതൽ 15-17 പ്രായക്കാരിലെത്തുന്നത്. ജനുവരി 10മുതൽ ആരോഗ്യപ്രവർത്തകർ, മുന്നണിപ്പോരാളികൾ, 60കഴിഞ്ഞ ഗുരുതര രോഗമുള്ളവർ തുടങ്ങിയവർക്ക് കരുതൽ ഡോസ് ഡോസ് വാക‌്‌സിനേഷനും ആരംഭിക്കും
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |