ഭോപ്പാൽ: മദ്ധ്യപ്രദേശിൽ ബസ് അപകടത്തിൽ 22 പേർ മരിച്ച സംഭവത്തിൽ ഡ്രൈവർക്ക് 190 വർഷം തടവ് ശിക്ഷ വിധിച്ച് കോടതി. സാത്‌ന സ്വദേശിയായ ശംസുദ്ദീനാണ്(47) അപൂർവങ്ങളിൽ അപൂർവമായ ശിക്ഷ ലഭിച്ചത്. 19 കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. ഓരോ കുറ്റത്തിനും പത്ത് വർഷം വീതം തടവ് ശിക്ഷ അനുഭവിക്കണം. ശിക്ഷ പ്രത്യേകം അനുഭവിച്ചാൽ മതിയാകും. കേസിൽ ബസ് ഉടമയെ പത്ത് വർഷം തടവിനും ശിക്ഷിച്ചിട്ടുണ്ട്.
അന്വേഷണത്തിൽ നിരവധി കാര്യങ്ങളാണ് പൊലീസ് കണ്ടെത്തിയത്. കമ്പികൾ ഘടിപ്പിച്ചത് കാരണം ബസിന്റെ എമർജൻസി വാതിൽ തുറക്കാൻ സാധിക്കില്ലായിരുന്നു. ഇതിന് സമീപത്ത് അധികമായി സീറ്റുകൾ ഘടിപ്പിച്ചിരുന്നു. ഇതുകാരണം അപകടമുണ്ടായപ്പോൾ യാത്രക്കാർ ബസിനുള്ളിൽ കുടുങ്ങിപ്പോയെന്നും എമർജൻസി വാതിൽ തുറന്ന് രക്ഷപ്പെടാൻ സാധിച്ചില്ലെന്നും അന്വേഷണസംഘം കണ്ടെത്തി. മാത്രമല്ല, അമിതവേഗത്തിലാണ് ഡ്രൈവർ ബസ് ഓടിച്ചിരുന്നതും വ്യക്തമായി. അപകടത്തിൽപ്പെടുന്നതിന് മുമ്പ് യാത്രക്കാർ വേഗം കുറയ്ക്കാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും ഡ്രൈവർ വഴങ്ങിയില്ലെന്നും അന്വേഷണത്തിൽ കണ്ടെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |