കൊവിഡ് മഹാമാരിയിലും അനുദിനം ചികിത്സാരംഗത്തും രോഗി പരിചരണത്തിലും ഏർപ്പെട്ടിരിക്കുന്ന ഒരുകൂട്ടം സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ സംഘടനയായ കേരള ഗവൺമെന്റ് സ്പെഷ്യലിസ്റ്റ് ഡോക്ടേഴ്സ് അസോസിയേഷന്റെ പ്രതിനിധിയാണ് ഞാൻ. ഡോക്ടർമാർക്കുള്ള ആനുകൂല്യങ്ങൾ സർക്കാർ നിഷേധിച്ചതിൽ പ്രതിഷേധിച്ചാണ് സമരം നടന്നത്. എന്നാൽ എന്താണ് നിഷേധിക്കപ്പെട്ടതെന്ന് സമൂഹം തിരിച്ചറിയണം.
സംസ്ഥാനത്ത് മറ്റെങ്ങും ഇല്ലാത്തതു പോലെ കേരളത്തിൽ ആരോഗ്യ വകുപ്പിൽ മാത്രമായിരിക്കുന്നു ഒരു എം.ബി.ബി.എസ് ഡോക്ടർക്കും പി.ജി ഉള്ള സ്പെഷ്യലിസ്റ്റ് ഡോക്ടർക്കും ഒരേ അടിസ്ഥാനശമ്പളം നൽകുന്നത് .
സ്വകാര്യ സഹകരണ മേഖലയിലും ആരോഗ്യ വിദ്യാഭ്യാസ വകുപ്പിലും സ്പെഷ്യലിസ്റ്റ് ഡോക്ടർക്ക് ഉയർന്ന ശമ്പളമാണുള്ളത് .ആരോഗ്യ വകുപ്പിൽ പോലും എൻ.എച്ച്.എം നിയമനങ്ങളിൽ സ്പെഷ്യലിസ്റ്റ് ഡോക്ടർക്ക് 65000 രൂപ നോൺസ്പെഷ്യലിസ്റ്റ് ഡോക്ടർക്ക് 41000 രൂപ( വ്യത്യാസം 24000 രൂപ). സ്വകാര്യ ആശുപത്രികളിൽ 25000 രൂപയിൽ അധികം സ്പെഷ്യലിസ്റ്റിന് കൂടുതൽ ഉണ്ട്. ഇത് തിരിച്ചറിഞ്ഞാണ് ഇത്തവണ ശമ്പളകമ്മിഷൻ ഇതിൽ വ്യത്യാസം വരുത്തി പിജി ഉള്ളയാൾ സർവീസിൽ ജോയിൻ ചെയ്യുമ്പോൾ ഹയർ സ്റ്റാർട്ട് നൽകിയത്. വ്യത്യസ്ത രോഗി പരിചരണവും ഉയർന്ന യോഗ്യതയും ഉയർന്ന ഉത്തരവാദിത്വങ്ങളും ഉള്ളവർക്ക് ഉയർന്ന ശമ്പളം എന്നുള്ളതാണ് ലോകത്തെവിടെയും നിലനിൽക്കുന്നത് അതു പാടില്ല എന്നും എല്ലാവർക്കും ഒരേ ശമ്പളം എന്നും മതി എന്ന് പറയുന്നു. എവിടെയാണ് സാർ ന്യായം ? മറ്റു വസ്തുതകൾ ഇങ്ങനെ :
രോഗി പരിചരണവും ഉയർന്ന യോഗ്യതയുമുള്ള സ്പെഷ്യാലിറ്റി കേഡറിനെ രോഗീപരിചരണം നടത്താത്ത സ്പെഷ്യാലിറ്റി ബിരുദമില്ലാത്ത അഡ്മിനിസ്ട്രേറ്റീവ് കേഡറിനെ അപേക്ഷിച്ച്
2 :1 റേഷ്യോ നിരക്കിൽ( ഇൻക്രിമെന്റുകളുടെ എണ്ണത്തിൽ) സ്പെഷ്യൽ പേ നൽകിയതിലും അന്യായം കണ്ടെത്തി ( ഏകദേശം 6000 രൂപ മാത്രമാണ് ഇതുമൂലം സ്പെഷ്യലിസ്റ്റുകൾക്ക് അധികം ലഭിക്കുന്നത്
ഡോ.സുൻജിത് രവി
കേരള ഗവ.സ്പെഷ്യലിസ്റ്റ് ഡോക്ടേഴ്സ്
അസോസിയേഷൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |