കോഴിക്കോട്: വാർഷിക പരീക്ഷയ്ക്ക് ഒന്നരമാസം മാത്രം ശേഷിക്കെ ഹയർ സെക്കൻഡറി തലത്തിൽ കൂട്ടസ്ഥലംമാറ്റത്തിന് നിർദ്ദേശം വന്നതോടെ അദ്ധ്യാപകർ ആശങ്കയിൽ. രണ്ടാഴ്ചയ്ക്കകം അദ്ധ്യാപകരുടെ സ്ഥലംമാറ്റത്തിന് ഉത്തരവിറക്കാനാണ് നിർദ്ദേശം. ഗവ. ഹയർ സെക്കൻഡറി സ്‌കൂളുകളിൽ മാത്രം 16,000ത്തോളം അദ്ധ്യാപകരുണ്ട്. ഇതിൽ ബഹുഭൂരിപക്ഷത്തെയും സ്ഥലംമാറ്റം ബാധിക്കുമെന്നാണ് സൂചന. വാർഷിക പരീക്ഷ അടുത്തിരിക്കെ അദ്ധ്യയനത്തെ ഇത് താളം തെറ്റിക്കുമെന്ന ആശങ്കയാണ് അദ്ധ്യാപകർ പങ്കുവയ്ക്കുന്നത്. കൊവിഡിനുശേഷം സ്കൂളുകളുടെ പ്രവർത്തനം ഏതാണ്ട് പഴയ നിലയിലേക്ക് എത്തുന്ന സമയമാണിത്.
ഓഫ് ലൈനിനൊപ്പം ഓൺലൈനിലും ക്ലാസുകൾ നടക്കുന്നുണ്ട്. അവസാനഘട്ടത്തിൽ അദ്ധ്യാപകർ മാറുമ്പോൾ കുട്ടികൾക്കും അത് ബുദ്ധിമുട്ടുണ്ടാക്കുമെന്ന് രക്ഷിതാക്കളും ആശങ്കപ്പെടുന്നു. ഹൈസ്‌കൂൾതലത്തിൽ അദ്ധ്യാപകരുടെ സ്ഥലംമാറ്റം കഴിഞ്ഞ വർഷം നടപ്പായപ്പോൾ ഹയർ സെക്കൻഡറി തലത്തിലേത് നീണ്ടുപോവുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |