തിരുവനന്തപുരം: ഒമിക്രോൺ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഫെബ്രുവരിയിൽ നടത്താൻ നിശ്ചയിച്ചിരുന്ന 26ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ തീയതികൾ പുനക്രമീകരിക്കുന്നതിന് സാദ്ധ്യതയെന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് അറിയിച്ചു. അദ്ധ്യക്ഷനായി ചുമതലയേറ്റ ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് ഒമിക്രോൺ രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ ചലച്ചിത്ര മേളയുമായി ബന്ധപ്പെട്ട് പുനരാലോചനയ്ക്ക് സാദ്ധ്യതയുണ്ടെന്നും എന്നാൽ സ്ഥിതിഗതികൾ അനുകൂലമാണെങ്കിൽ മുൻനിശ്ചയപ്രകാരമുള്ള തീയതികളിൽ തന്നെ മേള നടക്കുമെന്നും രഞ്ജിത്ത് പറഞ്ഞു.
ഫെബ്രുവരി നാല് മുതൽ പതിനൊന്ന് വരെയാണ് ഫിലിം ഫെസ്റ്റിവൽ നടത്താൻ നിശ്ചയിച്ചിരിക്കുന്നത്. ഡിസംബറിൽ നടത്തേണ്ട മേള ഫെബ്രുവരിയിലേയ്ക്ക് മാറ്റുകയായിരുന്നു. കഴിഞ്ഞ തവണ നാല് ജില്ലകളിലായി നടത്തിയ മേള ഇത്തവണ മുൻപത്തെപ്പോലെ തലസ്ഥാനത്ത് തന്നെയാണ് നടക്കുക. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ 2022 ഫെബ്രുവരി നാലിന് വൈകിട്ട് ആറ് മണിയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ മേളയ്ക്ക് തിരികൊളുത്തും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |