കോട്ടയം: പങ്കാളികളെ കൈമാറിയ കേസിൽ നിർണായക വിവരങ്ങൾ പുറത്ത്. മുപ്പത്തിരണ്ടുകാരനായ ഭർത്താവിന്റെ നിരന്തരമുള്ള സമ്മർദ്ദം സഹിക്കാൻ കഴിയാതെ വന്നതോടെയാണ് ഇരുപത്തിയാറുകാരി പൊലീസിൽ പരാതി നൽകിയത്.
ഭർത്താവ് നിർബന്ധിച്ചതിനെത്തുടർന്ന് രണ്ട് വർഷം മുൻപാണ് പരാതിക്കാരി സോഷ്യൽ മീഡിയയിലെ ഗ്രൂപ്പിൽ എത്തിയത്. പണവും മറ്റുള്ള സ്ത്രീകളുമായുള്ള ലൈംഗിക ബന്ധവുമായിരുന്നു ഭർത്താവിന്റെ ലക്ഷ്യം.
സംഘം വളരെ രഹസ്യമായിട്ടായിരുന്നു പ്രവർത്തിച്ചിരുന്നത്. ആർക്കും സംശയം തോന്നാതിരിക്കാൻ കൂടുതലായും വീടുകളിലായിരുന്നു ഒത്തുചേരലുകൾ സംഘടിപ്പിച്ചിരുന്നത്. കുടുംബ സുഹൃത്തുക്കളെപ്പോലെയായിരുന്നു പെരുമാറിയിരുന്നത്. മിക്കവരും വ്യാജ പേരുകളിലാണ് ഗ്രൂപ്പിൽ അംഗമായതെന്ന് പൊലീസ് പറഞ്ഞു. കടുത്ത മാനസിക വൈകൃതമുള്ളവരും സംഘത്തിലുണ്ടെന്നാണ് സൂചന.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |