SignIn
Kerala Kaumudi Online
Friday, 26 April 2024 8.30 AM IST

വെട്ടിയ  ശേഷം  വിഷം  കുത്തിവയ്ക്കാൻ  നോക്കി, അമ്മയുടെ  ചോരയിൽ  വഴുതിവീണ്  സിറിഞ്ചൊടിഞ്ഞു,  മൃതദേഹങ്ങൾക്കടുത്തിരുന്ന് ആപ്പിൾ രുചിയോടെ തിന്നു;  ക്രൂര  കൊലപാതകങ്ങൾ  വിവരിച്ച്   സനൽ

puthuperiyaram-murder

പാലക്കാട്: പുതുപ്പരിയാരത്ത് മാതാപിതാക്കളെ ക്രൂരമായി കൊന്നത് പൊലീസിനോട് വിവരിച്ച് പ്രതി സനൽ. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് സനലിനെ വീട്ടിലേയ്ക്ക് തെളിവെടുപ്പിനായി എത്തിച്ചത്. മാതാപിതാക്കളെ കൊലപ്പെടുത്തിയ ശേഷം കയ്യിൽ കരുതിയിരുന്ന വിഷക്കുപ്പിയിൽ നിന്നും സിറിഞ്ചുപയോഗിച്ച് വിഷം കുത്തിവയ്ക്കാൻ ശ്രമിച്ചു. എന്നാൽ അമ്മയുടെ രക്തത്തിൽ കാലുതെന്നി വീണ് സിറിഞ്ചൊടിഞ്ഞു. അതിനു ശേഷമാണ് മുറിവിൽ വിഷവും കീടനാശിനിയും ഒഴിച്ചന്നും ഇയാൾ പൊലീസിനോട് സമ്മതിച്ചു. സനൽ കടുത്ത ലഹരിക്കടിമയാണെന്നാണ് പൊലീസ് വ്യക്തമാക്കിയത്.

കൊലപ്പെടുത്തിയ ശേഷം മാതാപിതാക്കളുടെ മൃതദേഹത്തിന് സമീപമിരുന്ന് ആപ്പിൾ കഴിച്ചെന്നും അതിനു ശേഷമാണ് ടോയ്‌ലറ്റിൽ കയറി രക്തക്കറ കഴുകിക്കളഞ്ഞ് രക്ഷപ്പെട്ടതെന്നും ഇയാൾ പൊലീസിനോട് സമ്മതിച്ചു.

തിങ്കളാഴ്ചയാണ് പുതുപ്പരിയാരം ഓട്ടൂർക്കാവിൽ വൃദ്ധ ദമ്പതികളായ 65കാരൻ ചന്ദ്രനെയും 55വയസുകാരി ദേവിയെയും വീടിനകത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. എറണാകുളത്ത് താമസിക്കുന്ന മകൾ സൗമിനി ഫോണിൽ വിളിച്ചിട്ട് കിട്ടാത്തതോടെ സമീപവാസിയെ വിളിക്കുകയായിരുന്നു. തുടർന്ന് ബന്ധുക്കളെത്തി വീടിനുള്ളിൽ നടത്തിയ പരിശോധനയിലാണ് ഇരുവരെയും സനൽ വെട്ടിവീഴ്ത്തിയ നിലയിൽ കണ്ടെത്തിയത്. ചന്ദ്രന്റെ മൃതദേഹം കിടപ്പുമുറിയിലും ദേവിയുടേത് സ്വീകരണമുറിയിലുമാണുണ്ടായിരുന്നത്. ഇരുവരുടെയും ശരീരത്തിൽ ആഴത്തിലുള്ള മുറിവുകൾ ഉണ്ടായിരുന്നു.

കൊലപാതകം നടന്ന ദിവസം രാവിലെ അമ്മ വെള്ളം ചോദിച്ചതിനെ തുടർന്നാണ് തർക്കമുണ്ടായത്. വാക്കുതർക്കം രൂക്ഷമായപ്പോൾ അടുക്കളയിൽ നിന്നും അരിവാളും കൊടുവാളും എടുത്തുകൊണ്ടുവന്ന മകൻ അമ്മയെ വെട്ടിവീഴ്ത്തുകയായിരുന്നു. ദേവിയുടെ ശരീരത്തിൽ 33വെട്ടുകളാണുണ്ടായിരുന്നതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ആദ്യം വെട്ടിയത് അമ്മയെയാണെന്നും കൈകളിലും കഴുത്തിലും തലയിലും കവിളിലും വെട്ടിയെന്നും സനൽ സമ്മതിച്ചു. നടുവിന് പരിക്കേറ്റതിനെ തുടർന്ന് ചികിത്സയിലായിരുന്നു പിതാവ് ചന്ദ്രൻ. ഭാര്യയെ മകൻ വെട്ടുന്നത് കണ്ട് ചന്ദ്രൻ കിടക്കയിൽ കിടന്ന് നിലവിളിച്ചു. അപ്പോഴാണ് സനൽ അച്ഛനെയും വെട്ടിയത്. ചന്ദ്രന്റെ ശരീരത്തിൽ 26വെട്ടുകളേറ്റു. വെട്ടേറ്റ് മാതാപിതാക്കൾ പിടയുമ്പോൾ ഇയാൾ മുറിവുകളിലും വായിലും കീടനാശിനിയൊഴിച്ചു. മുറിവുകളിൽ വിഷം കയറി ഇരുവരും മരിച്ചു എന്നുറപ്പുവരുത്താനാണ് ഇങ്ങനെ ചെയ്തത്. ശേഷം മാതാപിതാക്കളുടെ മൃതദേഹത്തിന് സമീപമിരുന്ന് ആപ്പിൾ കഴിച്ചു.

കൊലപാതകത്തിന് ശേഷം ചോര പുരണ്ട ഷർട്ട് വീടിനു പിന്നിലെ വിറകുപുരയിൽ ഒളിപ്പിച്ചു. കുളിച്ച് വൃത്തിയായ ഇയാൾ വീടിന്റെ പിൻവാതിൽ വഴി രക്ഷപ്പെടുകയായിരുന്നു. ബംഗളൂരുവിലേയ്ക്ക് പോകാനായിരുന്നു ശ്രമം. പൊലീസിന്റെ തന്ത്രപരമായ നീക്കത്തിലൂടെയാണ് ഇയാളെ പിടികൂടിയത്. അച്ഛനും അമ്മയും മരിച്ചുവെന്നും ഉടനെ എത്തണമെന്നും പൊലീസ് സനലിനോട് പറഞ്ഞു. അതോടെ പൊലീസ് തന്നെ സംശയിക്കുന്നില്ലെന്ന് കരുതിയ ഇയാൾ ഒന്നുമറിയാത്തപോലെ സ്ഥലത്തേക്കെത്തി. നാട്ടിലെത്തിയ ഉടനെ ഇയാളെ പൊലീസ് പിടികൂടുകയായിരുന്നു.

ഒട്ടും കുറ്റബോധമില്ലാതെയാണ് കൊലപാതകത്തെക്കുറിച്ച് സനൽ പൊലീസിനോട് വിശദീകരിച്ചത്. കൊല നടത്തുന്ന സമയത്ത് ഉപയോഗിച്ചിരുന്ന ചോര പുരണ്ട ഷർട്ടും വെട്ടാൻ ഉപയോഗിച്ച ആയുധങ്ങളും കണ്ടെത്തി. വീടിനു പിന്നിലെ വർക്കേരിയയിൽ നിന്നാണ് ആയുധങ്ങൾ കണ്ടെത്തിയത്. വിഷക്കുപ്പി മുറിയിലെ സൺഷേഡിൽ നിന്നാണ് കണ്ടെത്തിയത്. ആയുധങ്ങളിൽ നിന്നും കണ്ടെത്തിയ മുടിയും രക്തക്കറയും ശാസ്ത്രീയപരിശോധനയ്ക്ക് അയക്കുമെന്നും പൊലീസ് അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY, PALAKKAD ELDER COUPLE MURDER, PUTHUPPERIYARAM MURDER, PUTHUPPERIYARAM MURDER SON ARRESTED, PUTHUPERIYARAM MURDER ACCUSED SANAL ADMITS CRIME
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.