SignIn
Kerala Kaumudi Online
Thursday, 19 September 2024 8.17 AM IST

വരവുകൃഷി മാത്രം മതിയോ ?

Increase Font Size Decrease Font Size Print Page

photo

മലയാളിക്ക് കൃഷി അപ്രാപ്യമാണോ? പച്ചക്കറി തെങ്കാശിയിൽ നിന്നു വരുന്നു ! ബീഫും, പോർക്കും ,ചിക്കനും ,മുട്ടയും തമിഴ്നാട്, ആന്ധ്ര , തെലുങ്കാന സംസ്ഥാനങ്ങളിൽ നിന്നാണ് വരുന്നത്. പാലിന്റെ 25 ശതമാനം അയൽ സംസ്ഥാനങ്ങളിൽ നിന്നെത്തുന്നു! കാലിത്തീറ്റ, കോഴിത്തീറ്റ എന്നിവയ്ക്കാവശ്യമായ അസംസ്‌കൃത വസ്തുക്കൾ , കോഴിക്കുഞ്ഞുങ്ങൾ , വൈക്കോൽ എന്നിവയും പുറമേനിന്ന് തന്നെ.

കൂടാതെ ആവശ്യമായ അരി, ധാന്യങ്ങൾ, കോഴിത്തീറ്റ, കാലിത്തീറ്റ എന്നിവയുടെ സംസ്ഥാനത്തെ വർദ്ധിച്ച ആവശ്യകത പരിഗണിച്ച് കമ്മിനികത്തുന്നതും അയൽ സംസ്ഥാനങ്ങളിലൂടെയാണ് ! പാലിന്റെയും കോഴിയിറച്ചിയുടെയും കാര്യത്തിൽ മാത്രമാണ് അല്പം ആശ്വാസം. ഭക്ഷ്യക്ഷാമം വരാൻ സാദ്ധ്യതയുണ്ടെന്ന മുന്നറിയിപ്പ് മനസിലാക്കി മരച്ചീനികൃഷി ചെയ്ത അട്ടപ്പാടിയിലെ കർഷകന് ലഭിച്ചത് കിലോയ്ക് രണ്ടുരൂപ 50 പൈസ ! മൂല്യവർദ്ധനവിനുള്ള പരിമിതി മൂലം കുറഞ്ഞ വിലയ്ക്ക് വില്‌ക്കേണ്ടി വരുന്നു. എല്ലാ ഉത്പന്നങ്ങളുടെയും സ്ഥിതി ഇതുതന്നെ!

എല്ലായ്‌പ്പോഴും കാലാവസ്ഥയെ കുറ്റം പറയുന്നതിൽ വസ്തുതയില്ല! കാലാവസ്ഥാ വ്യതിയാനത്തെ അതിജീവിക്കുന്ന വിത്തിനങ്ങളും നടീൽ വസ്തുക്കളും പരിചരണ - രോഗനിയന്ത്രണ രീതികളും നമുക്കാവശ്യമാണ്. ആസ്‌ട്രേലിയ, നെതർലൻഡ്സ് പോലുള്ള രാജ്യങ്ങൾ ഏറെ മുന്നിലാണ്. വരൾച്ചയെയും വെള്ളപ്പൊക്കത്തെയും അമിതമായ അളവിലുള്ള ഉപ്പുവെള്ളം എന്നിവയെയും അതിജീവിച്ചുള്ള കൃഷിരീതികൾ, വിത്തിനങ്ങൾ അവിടെയുണ്ട്! നെതർലാൻഡ്സിനു കേരളത്തെ അപേക്ഷിച്ചു 3500 ചതുരശ്ര കിലോമീറ്റർ വിസ്തീർണം മാത്രമേ കൂടുതലുള്ളൂ! യൂറോപ്പിലേക്കാവശ്യമായ മുഴുവൻ പച്ചക്കറി , ഫലവർഗങ്ങൾ എന്നിവ നെതർലാൻഡിലാണ് ഉത്‌പാദിപ്പിക്കുന്നത് .കേരളം ഇനിയെങ്കിലും വസ്തുത മനസിലാക്കി കാർഷിക മേഖലയിൽ ഉത്പാദനം, ഉത്പാദനക്ഷമത , ആവശ്യകത, വില, വിപണി എന്നിവയ്ക്ക് ഊന്നൽ നൽകിയുള്ള മിഷൻ മോഡിലുളള പദ്ധതി ആവിഷ്‌കരിച്ചു നടപ്പിലാക്കണം. ഉത്പാദനം , ഉത്പാദനച്ചെലവ് എന്നിവയെക്കുറിച്ചുള്ള വസ്തുനിഷ്ഠമായ ഡാറ്റ ആവശ്യമാണ്. ഉത്പന്ന സംസ്‌കരണരംഗത്ത് ഏറെ മുന്നേറണം. കാർഷികമേഖലയിൽ സംരംഭകത്വം വിപുലപ്പെടുമ്പോൾ കാർഷിക മേഖലയിൽ വിപണി, കാലാവസ്ഥാമാറ്റം, സംസ്‌കരണം, സുസ്ഥിരവില എന്നിവയ്ക്കാണ് പ്രാധാന്യം നല്‌കേണ്ടത് . അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള ഉത്പന്നങ്ങളുടെ വരവ് ഉപഭോക്താക്കളുടെ ആരോഗ്യത്തെ ഹാനികരമായി ബാധിക്കുന്നു. കഴിഞ്ഞ 10 വർഷ കാലയളവിൽ കേരളത്തിൽ കാൻസർ രോഗികളുടെ എണ്ണത്തിലുള്ള വർദ്ധനവ് മൂന്നിരട്ടിയോളമാണ്. രാജ്യത്തെ മൊത്തം മരുന്ന് ഉപഭോഗത്തിൽ 20 ശതമാനം കേരളത്തിൽ. എന്നാൽ കേരളം ഇന്ത്യയുടെ 1 .1 ശതമാനം മാത്രം ഭൂവിസ്തൃതിയുള്ള സംസ്ഥാനമാണ് .ജനസംഖ്യ മൂന്നരക്കോടി മാത്രം! കാർഷികമേഖലയിൽ നമുക്കാവശ്യം പബ്ലിസിറ്റി കൃഷിയല്ല; കർഷകരെയും, സംരംഭകരെയും, ഉല്പാദകരെയും ലക്ഷ്യമിട്ട സുസ്ഥിര പദ്ധതികളാണ്.

( ലേഖകൻ ബംഗളൂരു ട്രാൻസ്ഡിസിപ്ലിനറി ഹെൽത്ത് യൂണിവേഴ്സിറ്റി പ്രൊഫസറാണ് )

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: FARMING IN KERALA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.