കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിൽ ഏകീകൃത കുർബാന നിർബന്ധമാക്കുമെന്ന മേജർ ആർച്ചുബിഷപ്പ് ജോർജ് ആലഞ്ചേരിയുടെ സർക്കുലർ സമർദ്ദതന്ത്രം മാത്രമാണെന്ന് അതിരൂപതാ സംരക്ഷണ സമിതി കൺവീനർ ഫാ. സെബാസ്റ്റ്യൻ തളിയൻ. വത്തിക്കാൻ പ്രതിനിധിയുൾപ്പടെ ബന്ധപ്പെട്ടവരുടെ അഭിപ്രായം തേടിയ ശേഷമാണ് അതിരൂപതാ ആർച്ചുബിഷപ്പ് ആന്റണി കരിയിൽ പുതിയ പരിഷ്കാരത്തിൽ നിന്ന് അതിരൂപതയെ ഒഴിച്ചുനിറുത്തിയത്. ജനാഭിമുഖ കുർബാനയ്ക്കുവേണ്ടി നിരാഹാര സമരം നടത്തുന്ന രണ്ടു വൈദികരെയും അൽമായരെയും ആർച്ച് ബിഷപ്പ് സന്ദർശിച്ചിരുന്നു. ഫാ. ബാബു കളത്തിൽ, പ്രകാശ് പി. ജോൺ, എൻ.ഒ തോമസ് കീച്ചേരി എന്നിവർ ആശുപത്രിയിലും നിരാഹാരം തുടരുകയാണ്. ഫാ. ടോം മുള്ളൻചിറ അതിരൂപതാ ആസ്ഥാനത്ത് നിരാഹാരത്തിലാണ്. ഇന്നലെ 200ലേറെ ഇടവകകളിൽ വികാരിയച്ചന്മാരും അൽമായരും തങ്ങൾ ജനാഭിമുഖ കുർബാനയേ ചൊല്ലൂവെന്ന് പ്രതിജ്ഞയെടുത്തതായും ഫാ.സെബാസ്റ്റ്യൻ തളിയൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |