പ്രകൃതി ദുരന്തങ്ങൾ തിരിച്ചറിയാൻ കഴിയുന്നവരാണ് ഓർ മത്സ്യങ്ങൾ. ആഴക്കടലിൽ മാത്രം കാണപ്പെടുന്ന ഇവ തീരത്തടിഞ്ഞാൽ എന്തെങ്കിലും പ്രകൃതിക്ഷോഭം ഉണ്ടാകുമെന്ന് തീർച്ചയാണ്. ഇപ്പോഴിതാ ഫലിപ്പീൻസിലെ തീരപ്രദേശമായ മാകാബഗിൽ കഴിഞ്ഞ ആഴ്‌ച രണ്ട് മത്സ്യങ്ങൾ തീരത്തടിഞ്ഞിരിക്കുകയാണ്. സംഭവം അറിഞ്ഞെത്തിയവരെല്ലാം ആശങ്കയിലാണ്.
സുനാമി പോലുള്ള പ്രകൃതിദുരന്തങ്ങൾ മുൻകൂട്ടി മനസിലാക്കാൻ കഴിയുന്ന കൂറ്റൻ മത്സ്യങ്ങളാണ് ഓർ മത്സ്യങ്ങൾ. കഴിഞ്ഞ സുനാമിക്കാലത്തും ഇവ കരയ്‌ക്കടിഞ്ഞിരുന്നു. അതുകൊണ്ട് തന്നെ ഇവ കരയ്‌ക്കടിഞ്ഞത് ജനങ്ങൾക്കിടയിൽ വലിയ ആശങ്കയുണ്ടാക്കിയെന്നതാണ് യാഥാർത്ഥ്യം.
ഇവയെ കരയിൽ കണ്ടെത്തുമ്പോൾ ജീവനുണ്ടായിരുന്നുവെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്. എട്ട് അടി നീളമുള്ളതും ഒമ്പത് അടി നീളമുള്ളതുമായ രണ്ട് മത്സ്യങ്ങളാണ് കരയ്‌ക്കടിഞ്ഞത്. ഭാരം 15 കിലോയും 20 കിലോയും വീതമായിരുന്നു. കടലിനടിയിൽ ഭൂകമ്പമോ അഗ്നിപർവത സ്ഫോടനമോ നടക്കുമ്പോഴാണ് ഇവ ആഴക്കടലിൽ പുറത്തു കടക്കുന്നത്. വരാനിരിക്കുന്ന ഭൂകമ്പത്തിന്റെ സൂചനയാണിതെന്നാണ് ജപ്പാൻകാരുടെ വിശ്വാസം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |