ഹൈദരാബാദ്: മൃഗബലിക്കിടെ ആടിന് പകരം യുവാവിനെ കഴുത്തറുത്ത് കൊന്നു. ആന്ധ്രാപ്രദേശിലെ ചിറ്റൂർ വൽസപ്പള്ളിയിലാണ് സംഭവം. വൽസപ്പള്ളി സ്വദേശിയായ സുരേഷാണ് (35) കൊല്ലപ്പെട്ടത്. സംഭവത്തിൽ ചലാപതി എന്നാരാൾ അറസ്റ്റിലായി. കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം നടന്നത്.
വൽസപ്പള്ളിയിലെ യെല്ലമ്മ ക്ഷേത്രത്തിലാണ് ദാരുണമായ കൊലപാതകം നടന്നത്. ഇവിടെ സംക്രാന്തി ആഘോഷങ്ങളുടെ ഭാഗമായി മൃഗബലി സംഘടിപ്പിച്ചിരുന്നു. ബലി നൽകുന്നതിനായി ആടിനെയും ഒരുക്കി നിർത്തിയിരുന്നു. കർമത്തിനായി ആടിനെ പിടിച്ചിരുന്നത് സുരേഷാണ്. എന്നാൽ മദ്യലഹരിയിലായിരുന്ന ചലാപതി ആടിന് പകരം സുരേഷിന്റെ കഴുത്തറുക്കുകയായിരുന്നു.
സുരേഷിനെ ഉടൻതന്നെ മദനപ്പള്ളി സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |