SignIn
Kerala Kaumudi Online
Saturday, 27 April 2024 8.23 AM IST

ബന്ധങ്ങൾ വഴിതെറ്റിയോ? ധനുഷും ഐശ്വര്യയും  എന്തിന് പിരിഞ്ഞു?

cinema

തമിഴ് സൂപ്പർതാരം രജനികാന്തിന്റെ ഇളയമകൾ ഐശ്വര്യയും തമിഴകത്തെ യുവ സൂപ്പർസ്റ്റാർ ധനുഷും വേർപിരിഞ്ഞെന്ന വാർത്ത തമിഴ് ചലച്ചിത്ര ലോകത്തെ മാത്രമല്ല രജനിയുടെയും ധനുഷിന്റെയും ആരാധകരെയും ഒരുപോലെ ഞെട്ടിച്ചു. കഴിഞ്ഞ 18 വർഷമായി മാതൃകാ ദമ്പതികൾ എന്നറിയപ്പെട്ടിരുന്ന ധനുഷും ഐശ്വര്യയും എന്തിനു പിരിഞ്ഞെന്നാണ് എല്ലാവരും ചർച്ചചെയ്യുന്നത്.യാത്ര ( 16 വയസ് ) ലിംഗ (12 ) എന്നീ രണ്ട് കുട്ടികളും ഇവർക്കുണ്ട്.


' വളർച്ചയുടെയും പരസ്പരധാരണയുടെയും സഹകരണത്തിന്റെയും അടിസ്ഥാനത്തിലുള്ള ഒരു ഒത്തുചേരലായിരുന്നു കഴിഞ്ഞ 18 വർഷം.ഞങ്ങളുടെ വഴികൾ പിരിയുന്ന ഒരു സ്ഥലത്ത് ഇപ്പോൾ ഞങ്ങൾ എത്തിയിരിക്കുന്നു.ദമ്പതികളെന്ന നിലയിൽ ഐശ്വര്യയും ഞാനും പരസ്പരം വേർപിരിയാൻ തീരുമാനിച്ചിരിക്കുന്നു.വ്യക്തികൾ എന്ന നിലയിൽ കൂടുതൽ ധാരണയോടെ മുന്നോട്ടുപോകാൻ കഴിയുമെന്ന് പ്രത്യാശിക്കുന്നു.ഞങ്ങളുടെ സ്വകാര്യതയെ അംഗീകരിക്കുകയും തീരുമാനത്തെ ബഹുമാനത്തോടെ കാണുകയും ചെയ്യുക.സ്നേഹം പരത്തുക.ഓം നമഃശിവായ. " -ധനുഷിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു.ധനുഷിന്റെ കമന്റ് ഐശ്വര്യ ഷെയർ ചെയ്യുകയും അടിക്കുറിപ്പ് ആവശ്യമില്ലെന്നും എല്ലാവരുടെയും സ്നേഹവും ധാരണയുമാണ് വേണ്ടതെന്ന് പ്രതികരിക്കുകയും ചെയ്തു.


ഏറ്റവുമൊടുവിൽ രജനികാന്തും ( ഫാൽക്കേ അവാർഡ് ) ,ധനുഷും ( മികച്ച നടൻ ) ഉപരാഷ്ട്രപതി വെങ്കയ്യാനായിഡുവിൽ നിന്ന് അവാർഡ് സ്വീകരിച്ചപ്പോൾ അപ്പയേയും ഭർത്താവിനേയും അനുമോദിച്ച് ആഹ്ളാദവതിയായ ഐശ്വര്യ പോസ്റ്റിട്ടിരുന്നു.ഇപ്പോൾ ഇരുവരും പിരിയാൻ പോകുന്നുവെന്നു പറയുമ്പോൾ പലർക്കും അത് വിശ്വസിക്കാൻ പ്രയാസമാകുന്നതിന്റെ കാരണം മറ്റൊന്നല്ല. ധനുഷ് അഭിനയിച്ച അത് രംഗി എന്ന ഹിന്ദി ചിത്രം ഒ.ടി.ടിയിൽ വലിയ വിജയമായി പ്രദർശിപ്പിച്ചുവരുന്നു. പുതിയ തമിഴ് ചിത്രങ്ങൾ റിലീസാകാനുമുണ്ട്.


ബന്ധങ്ങളുടെ പേരിൽ
ഒത്തഭിനയിക്കുന്ന ചിത്രങ്ങളിലെ നടിമാരുമായി ധനുഷ് പുലർത്തുന്ന അടുപ്പമാണ് തെറ്റിപ്പിരിയാനുളള പ്രധാനകാരണമെന്നാണ് തമിഴകത്ത് പ്രചരിക്കുന്ന അഭ്യൂഹങ്ങൾ. മലയാളിയായ ഒരുനടിയെ ബന്ധപ്പെടുത്തി നേരത്തെ കഥകൾ പ്രചരിച്ചിരുന്നു.നേരത്തെ മലയാളത്തിൽ അഭിനയിച്ച ഒരുനടിയുമായുള്ള ബന്ധവും ചർച്ചയായിരുന്നു. ഇതടക്കമുള്ള പ്രശ്നങ്ങൾ കാരണമായെന്നാണ് ഉപശാലാ വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.എന്നാൽ ഇതൊക്കെ പ്രചരണം മാത്രമാണെന്ന് ധനുഷുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ പറയുന്നുണ്ട്.


രജനിയുടെ ഇളയ മകൾ സൗന്ദര്യയും ആദ്യ വിവാഹം വേർപ്പെടുത്തിയിരുന്നു.പിന്നീട് വീണ്ടും വിവാഹിതയാവുകയും ചെയ്തു. ഐശ്വര്യ സംവിധാനം ചെയ്ത ത്രീ എന്ന ചിത്രത്തിൽ ധനുഷായിരുന്നു നായകൻ. ധനുഷ് പാടിയ ' വൈ ദിസ് കൊലവെറി" എന്നഗാനം ശ്രദ്ധേയമായിരുന്നു.ധനുഷിനേക്കാൾ മൂന്നു വയസിന് മൂത്തതാണ് ഐശ്വര്യ.സംവിധായകനായ കസ്തൂരിരാജയുടെ മകനാണ് ധനുഷ്. ഈ വിവാഹത്തോട് രജനിക്ക് ആദ്യം താത്പ്പര്യമില്ലായിരുന്നു. മകളുടെ നിർബന്ധത്തിന് ഒടുവിൽ വഴങ്ങുകയായിരുന്നു. പോയസ് ഗാർഡനിൽ രജനിയുടെ വീടിനടുത്തുതന്നെ പുതിയ വീട് നിർമ്മിച്ചുവരികയായിരുന്നു ധനുഷും ഐശ്വര്യയും.
ബന്ധം 


വേർപെടുത്തൽ പുത്തരിയല്ല
തമിഴ് സിനിമാരംഗത്ത് പ്രമുഖർ വിവാഹ ബന്ധം വേർപെടുത്തുന്നത് പുത്തരിയല്ല.കരുണാനിധിക്കു പോലും ഒന്നിലധികം ഭാര്യമാരുണ്ടായിരുന്നു.രജനികാന്ത് ആകട്ടെ ഭാര്യ ലതയുമായുള്ള ബന്ധം നിലനിർത്തിപ്പോരുന്നു.സിനിമയിൽ വന്ന സമയത്ത് ശ്രീപ്രിയയടക്കം പല നടികളുമായി ചേർത്ത് രജനിയുടെ പേര് പറഞ്ഞിരുന്നു. കമലഹാസൻ തന്നെ ഒന്നിലധികം വിവാഹം കഴിച്ചു.മകളുടെ വിവാഹബന്ധം പിരിഞ്ഞതിൽ രജനികാന്ത് അസ്വസ്ഥനാണത്രേ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: DIVORCE, AISHWARYA, DHANUSH
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.