SignIn
Kerala Kaumudi Online
Thursday, 19 September 2024 8.43 PM IST

ബി.ജെ.പിയിലും കോൺഗ്രസിലും ജനാധിപത്യം ഇല്ല: എസ്. ആർ.പി

Increase Font Size Decrease Font Size Print Page
s-ramachandran-pillai

കണ്ണൂർ:ആഭ്യന്തര ജനാധിപത്യമില്ലാത്ത ബി.ജെ.പിക്കും കോൺഗ്രസിനും രാജ്യത്തെ രക്ഷിക്കാനാവില്ലെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രൻ പിള്ള പറഞ്ഞു. ബി.ജെ.പിയെ നിയന്ത്രിക്കുന്നത് ആർ.എസ്.എസാണ്. കോൺഗ്രസിലെ കാര്യങ്ങൾ തീരുമാനിക്കുന്നത് ഒരു കുടുംബവും അവരെ ചുറ്റിപ്പറ്റിയുള്ള സംഘവുമാണ്. അത്തരം പാർട്ടികൾക്ക് ഒരിക്കലും രാജ്യത്തെ ജനാധിപത്യം സംരക്ഷിക്കാൻ കഴിയില്ല.

സി.പി.എം ആഭ്യന്തര ജനാധിപത്യമുള്ള പ്രസ്ഥാനമാണ്. സി.പി.എം സമ്മേളനങ്ങൾ ഏറ്റവും വലിയ ജനാധിപത്യ വേദിയാണ്. നയങ്ങളും നേതൃത്വവും പരിപാടികളും തീരുമാനിക്കുന്നത് പാർട്ടി അംഗങ്ങളാണ്. അതിനുള്ള വേദിയാണ് പാർട്ടി സമ്മേളനം. ബൂർഷ്വാ പാർട്ടികൾക്ക് ഇത്തരം വേദികളില്ല.

 ബി.ജെ.പി വിരുദ്ധ കക്ഷികൾ വരുന്നു

ബി.ജെ.പി വിരുദ്ധ പ്രാദേശിക കക്ഷികൾ ഇടതുപക്ഷവുമായി സഹകരിക്കാൻ മുന്നോട്ടുവന്നിട്ടുണ്ട്. ബി.ജെ.പിയുടെ അമിതാധികാരത്തെയും ഹിന്ദു വർഗീയതയെയും നേരിടാൻ കോൺഗ്രസിനാവില്ല. കോൺഗ്രസിന്റെ ഹിന്ദുത്വ നിലപാട് അംഗീകരിക്കാനാവില്ല.

ഉദാരവത്കരണം കൊണ്ടുവന്നത് കോൺഗ്രസാണ്. അമേരിക്കൻ പക്ഷപാതമാണ് കോൺഗ്രസിന്. ബി.ജെ.പിയുടെ അതേ നയമുള്ള കോൺഗ്രസുമായി യോജിക്കാനാവില്ല. ബംഗാളിലെ തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസുമായി നീക്കുപോക്കുണ്ടാക്കിയത് സി.പി.എമ്മിന് ഗുണം ചെയ്തില്ല.തദ്ദേശ തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിച്ചപ്പോൾ കരുത്ത് പ്രകടിപ്പിക്കാനായി.

 ഇന്ത്യ - ചൈന തർക്കം ചർച്ചയിലൂടെ തീർക്കണം

ഇന്ത്യ - ചൈന അതിർത്തി തർക്കം പരിഹരിക്കേണ്ടത് ചർച്ചയിലൂടെയാണ്, യുദ്ധത്തിലൂടെയല്ല. രണ്ട് രാജ്യങ്ങളും ആണവശക്തികളാണ്. വസ്തുത പറയുക മാത്രമാണ് ചെയ്തത്. ചൈനയെ പ്രകീർത്തിച്ചതല്ല. ഈ നിലപാടിലാണ് മുൻ കോൺഗ്രസ് സർക്കാരും ഇപ്പോൾ ബി.ജെ.പി ഗവൺമെന്റും ചൈനയുമായി ചർച്ച നടത്തുന്നത്. ആണവരാജ്യങ്ങളായ ഇന്ത്യയും ചൈനയും യുദ്ധം ചെയ്യണമെന്നാണ് അമേരിക്ക ആഗ്രഹിക്കുന്നത്. യുദ്ധത്തിലൂടെ ഇരു രാജ്യങ്ങളുടെയും സർവനാശം ആഗ്രഹിക്കുന്ന അമേരിക്കയ്ക്ക് ഒപ്പമാണോ കോൺഗ്രസും ബി.ജെ.പിയുമെന്ന് വ്യക്തമാക്കണം.

 താനും പിണറായിയും പറഞ്ഞത് ഒന്ന്

സി.പി.എം കോട്ടയം ജില്ലാ സമ്മേളനത്തിൽ താൻ ചൈനയെ പ്രകീർത്തിച്ചെന്നാണ് കോൺഗ്രസും ബി.ജെ.പിയും പ്രചരിപ്പിക്കുന്നത്. ഇക്കാര്യത്തിൽ പിണറായി വിജയനും തനിക്കും രണ്ട് നിലപാടാണെന്ന ആരോപണവുമുണ്ടായി. പാർട്ടി സമ്മേളനങ്ങളിൽ സോഷ്യലിസ്റ്റ് രാജ്യങ്ങളുടെ മുന്നേറ്റം പറഞ്ഞിരുന്നു. ചൈനയെ പോലെ ഇന്ത്യയ്ക്ക് വളരാൻ കഴിയുന്നില്ലെന്ന് ഓർമ്മിപ്പിച്ചിരുന്നു. ഇതുതന്നെയാണ് പിണറായി വിജയനും സമ്മേളനങ്ങളിൽ വിശദീകരിച്ചത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: S RAMACHANDRAN PILLAI
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.