ആലുവ: ഗാർഹിക പീഡനത്തെ തുടർന്ന് നിയമ വിദ്യാർത്ഥിനി മോഫിയ പർവീൺ ആത്മഹത്യ ചെയ്ത കേസിൽ കുറ്റപത്രത്തിനെതിരെ പരാതിയുമായി പിതാവ് ദിൽഷാദ് സലിം. സിഐ സുധീറിനെ പൊലീസ് ബോധപൂർവം ഒഴിവാക്കിയെന്നും, കുറ്റപത്രം അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മോഫിയയുടെ ആത്മഹത്യയ്ക്ക് സിഐ സുധീറും കാരണക്കാരനാണ്. മോളുടെ മരണക്കുറിപ്പിൽ ഈ സിഐയുടെ പേരാണ് ആദ്യം എഴുതിയിരിക്കുന്നത്. അത് മാത്രം നോക്കിയാൽ മതിയല്ലോ. അയാളെ പ്രതി പട്ടികയിൽ ചേർക്കേണ്ടതാണ്. സിഐയ്‌ക്കെതിരെ വകുപ്പുതല അന്വേഷണ മാത്രം പോര, കേസിൽ പ്രതി ചേർത്തില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും മോഫിയയുടെ പിതാവ് ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു.
മോഫിയയുടെ ഭർത്താവ് സുഹൈലാണ് കേസിലെ ഒന്നാം പ്രതി. ഇയാളുടെ മാതാവ് റുഖിയ രണ്ടാം പ്രതിയും പിതാവ് യൂസഫ് മൂന്നാം പ്രതിയുമാണ്. ഭർത്താവിന്റെ വീട്ടിൽ ക്രൂരമായ പീഡനമാണ് മോഫിയ അനുഭവിച്ചിരുന്നതെന്നാണ് പൊലീസിന്റെ കുറ്റപത്രത്തിൽ പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |