കുണ്ടറ: മൺറോതുരുത്ത് നെന്മേനിയിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയശേഷം ഭർത്താവ് തൂങ്ങിമരിച്ചു. നെന്മേനി തേരയിൽവീട്ടിൽ പുരുഷോത്തമൻ (78), ഭാര്യ വിലാസിനി (65) എന്നിവരാണ് മരിച്ചത്. വിലാസിനിയെ കിടപ്പുമുറിയിലാണ് വെട്ടേറ്റ് മരിച്ചനിലയിൽ കണ്ടത്. പുരുഷോത്തമൻ അതേമുറിയിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു. വീടിന്റെ ഭിത്തിയിൽ പുരുഷോത്തമൻ എഴുതിയതെന്നു കരുതുന്ന ആത്മഹത്യാ കുറിപ്പുണ്ടായിരുന്നു.
തിങ്കളാഴ്ച രാത്രിയാണ് സംഭവം നടന്നതെന്ന് കരുതുന്നു. ചൊവ്വാഴ്ച രാത്രി വൈകിയാണ് നാട്ടുകാരും ബന്ധുക്കളും വിവരമറിയുന്നത്. രാത്രി വൈകിയും വീടിനുമുന്നിൽ നിന്ന് പത്രം എടുക്കാതിരുന്നതാണ് അയൽവാസികളിൽ സംശയമുണ്ടാക്കിയത്. ഈ വിവരം അയൽവാസികൾ ബന്ധുവിനെ ഫോണിൽ അറിയിച്ചു. സ്ഥലത്തെത്തിയ ബന്ധുവും നാട്ടുകാരും കിഴക്കേ കല്ലട പൊലീസും ചേർന്ന് വീടിന്റെ വാതിൽ തകർത്താണ് അകത്തുകടന്നത്. ഫോറൻസിക് വിദഗ്ദ്ധരെത്തി തെളിവെടുത്തു. മൃതദേഹങ്ങൾ പാരിപ്പള്ളി മെഡി. കോളേജ് ആശുപത്രിയിലേക്കുമാറ്റി. പരിശോധനയിൽ ഇരുവരും കൊവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തിയതോടെ പോസ്റ്റുമോർട്ടം ഇന്നത്തേക്കു മാറ്റി.
പുരുഷോത്തമനും വിലാസിനിയും മാത്രമായിരുന്നു വീട്ടിൽ താമസം. ഇവർക്ക് മക്കളില്ല. പുരുഷോത്തമൻ തേങ്ങാവ്യാപാരിയായിരുന്നു. മാനസികാസ്വാസ്ഥ്യമുണ്ടായിരുന്നെന്നും ഇതിന് മരുന്നുകൾ കഴിച്ചിരുന്നതായും പൊലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |