ന്യൂഡൽഹി: രാജ്യത്തെ മ്യൂച്വൽ ഫണ്ട് കമ്പനികൾക്ക് വിദേശ ഓഹരികളിൽ നിക്ഷേപിക്കുന്നതിനുള്ള പരിധി ഉയർത്തിയേക്കും. വൈവിദ്ധ്യവത്കരണത്തിന്റെ ഭാഗമായി വിദേശ ഓഹരികളിൽ നിക്ഷേപിക്കുന്ന മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപക താത്‌പര്യം വർദ്ധിച്ചതിനാലാണ് സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഒഫ് ഇന്ത്യ(സെബി)ഇക്കാര്യം പരിഗണിക്കുന്നത്.
മൊത്തം പരിധി 52000 കോടി രൂപ(700 കോടി ഡോളർ)യിൽനിന്ന് 90,000 കോടി(1200കോടി ഡോളർ)യിലേക്കോ 1,11,600 കോടി(1500 കോടി ഡോളർ)രൂപയിലേക്കോ ഉയർത്തുന്നതിനെക്കുറിച്ചാണ് ആലോചിക്കുന്നത്.
നിക്ഷേപക താത്പര്യം വർദ്ധിച്ചതോടെ നിരവധി എ.എം.സികൾ വിദേശ ഓഹരികളിൽ നിക്ഷേപിക്കുന്ന ഫണ്ടുകൾ ഈയിടെ പുറത്തിറക്കിയിരുന്നു. സെബി നേരത്തെ നിശ്ചയിച്ച പരിധി ഇതിനകം പൂർത്തിയാക്കുകയും ചെയ്തതിൽ കൂടുതൽ നിക്ഷേപങ്ങൾക്ക് പരിധി ഏർപ്പെടുത്തേണ്ട സാഹചര്യമാണുള്ളത്.
വിദേശ ഓഹരികളിൽ നിക്ഷേപിക്കുന്ന ഫണ്ടുകളിൽ ഒറ്റത്തവണ നിക്ഷേപം താത്കാലികമായി നിർത്തിയതായി മോട്ടിലാൽ ഒസ് വാൾ അസറ്റ്മാനേജുമെന്റ് കമ്പനി ഈയിടെ അറിയിച്ചിരുന്നു. എസ്.ഐ.പി വഴിയുള്ള നിക്ഷേപം മാത്രമാണ് എ.എം.സി സ്വീകരിക്കുന്നത്.
700 കോടി ഡോളറിൽനിന്ന് 1200-1500 കോടി ഡോളറാകും
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |