കണ്ണൂർ: 'ജനസമക്ഷം സില്‍വര്‍ലൈന്‍' പരിപാടി നടന്ന കണ്ണൂർ ദിനേശ് ഓഡിറ്റോറിയത്തിലേയ്ക്ക് തള്ളിക്കയറാൻ ശ്രമിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പരിഹസിച്ച് സിപിഎം ജില്ലാ സെക്രട്ടറി എംവി ജയരാജന്‍. മാക്കുറ്റിയോ പൂക്കുറ്റിയോ എന്ന് പറഞ്ഞൊരു കക്ഷിയുണ്ട് ആ കുറ്റി പാന്റിലാണ് എത്തിയതെന്നും ജയരാജന്‍ പറഞ്ഞു. സിപിഎം പാർട്ടി കോൺഗ്രസിന്റെ ഏരിയാതല സംഘാടക സമിതി രൂപീകരണ യോഗത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ സംസാരിച്ചത്.
മുമ്പ് പരിപാടി അലങ്കോലപ്പെടുത്താൻ ശ്രമിച്ചത് സമരക്കാരല്ല, വേഷം മാറിവന്ന ഗുണ്ടകളാണെന്നും ജയരാജന്‍ ആരോപിച്ചിരുന്നു. ഇതിനു മുമ്പും പല വിഷയങ്ങളിൽ സമരങ്ങൾ നടന്നിട്ടുണ്ട് എന്നാൽ ജനാധിപത്യപരമായ രീതിയിൽ നടത്തുന്ന സമരത്തെ ആരും എതിർക്കില്ലെന്നും അഞ്ചുപേർ മാത്രമായി ദിനേശ് ഓഡിറ്റോറിയത്തിൽ എത്തിയത് സമരം നടത്താനല്ല മറിച്ച് അക്രമം നടത്താനാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു. പരിപാടിയിൽ പങ്കെടുത്തവർ ആത്മസംയമനം പാലിച്ചതിനാലും തക്കസമയത്ത് പൊലീസ് എത്തി ഗുണ്ടകളെ അറസ്റ്റ് ചെയ്തതുകൊണ്ടാണ് കൂടുതൽ അക്രമങ്ങൾ ഉണ്ടാകാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു. നാടിന്റെ സമാധാനം തകർക്കുന്നതിനായുള്ള ഇത്തരം ശ്രമങ്ങൾക്കെതിരെ പൊലീസ് കർശന നടപടി സ്വീകരിക്കണമെന്നും ജയരാജന്‍ ആവശ്യപ്പെട്ടിരുന്നു.
എംവി ജയരാജന്റെ വാക്കുകൾ
" എന്തോ ഒരു മാക്കുറ്റിയോ പൂക്കുറ്റിയോ എന്ന് പറഞ്ഞൊരു കക്ഷിയുണ്ട്. ആ കുറ്റി നോക്കുമ്പോള്‍ പാന്റില്. കള്ള സുവര്‍... സാധാരണ മുണ്ടും ഷര്‍ട്ടുമാണ്... ഖദര്‍ മാത്രമാണ്. അന്ന് ഖദറേയില്ല. ഞാനെന്നിട്ട് പറഞ്ഞു ഇത് പൂക്കുറ്റിയൊന്നുമല്ല. ഇത് വേറെയാരോ ആണെന്ന് പറഞ്ഞു. എന്നിട്ട് നമ്മുടെ വാട്‌സ് ആപ്പില്‍ കാണിച്ചു തരികയാണ്. മുഖം നോക്കുമ്പോള്‍ റിജില്‍ മാക്കുറ്റി തന്നെയാണ്. നോക്കുമ്പോള്‍ പാന്റില്‍.'
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |