ന്യൂഡൽഹി: കൊവിഡ് രോഗവ്യാപനം കുതിച്ചുയരുമ്പോഴും പാർട്ടി ജില്ലാ സമ്മേളനങ്ങളുമായി മുന്നോട്ടു പോകുമെന്ന സി.പി.എം പ്രഖ്യാപനം കേരളത്തോടുള്ള വെല്ലുവിളിയാണെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. ജനങ്ങളോട് ഉത്തരവാദിത്തമുണ്ടെങ്കിൽ സമ്മേളനങ്ങൾ മാറ്റിവയ്ക്കാൻ സി.പി.എം തയ്യാറാവണം. പ്രതിനിധികൾക്ക് രോഗം സ്ഥിരീകരിച്ചിട്ടും തിരുവനന്തപുരം ജില്ലാ സമ്മേളനം നിറുത്തിവയ്ക്കാതിരുന്നത് വലിയ തോതിൽ രോഗവ്യാപനത്തിന് ഇടയാക്കി. കൊവിഡ് വ്യാപനം രൂക്ഷമായ തൃശൂരും കാസർകോട്ടും സമ്മേളനങ്ങൾ നടത്തുന്നത് തികഞ്ഞ അഹന്തയാണ്. ജനങ്ങളുടെ ജീവൻ വച്ചുള്ള അപകടകരമായ ഈ കളി അവസാനിപ്പിക്കാൻ സി.പി.എം തയ്യാറാവണം.
കേന്ദ്രകമ്മിറ്റിയിൽ രോഗം സ്ഥിരീകരിച്ചിട്ടും ക്വാറന്റൈനിൽ പോകാതിരുന്ന പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും തെളിച്ച പാതയാണ് ജില്ലാ നേതൃത്വങ്ങളും സ്വീകരിക്കുന്നതെന്ന് മുരളീധരൻ കുറ്റപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |