അമ്പലപ്പുഴ: വണ്ടാനം പടിഞ്ഞാറ് മദ്യപസംഘം ബഹളം വയ്ക്കുന്നതറിഞ്ഞ് പോയ പുന്നപ്ര പൊലീസ് സ്റ്റേഷൻ സി.ഐ പ്രതാപന്ദ്രനെയും 4 പൊലീസുകാരെയും പ്രദേശവാസികൾ അര മണിക്കൂറോളം തടഞ്ഞുവച്ചു. മൂന്ന് പൊലീസുകാർക്ക് പരിക്കേറ്റു. പരിക്കേറ്റ ഹോം ഗാർഡിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 10 ഓടെ ആയിരുന്നു സംഭവം. വണ്ടാനം മാധവ മുക്കിന് പടിഞ്ഞാറ് വിവാഹം നടക്കുന്ന വീടിനു സമീപം ഏതാനും യുവാക്കൾ മദ്യപിച്ച് ബഹളമുണ്ടാക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് പുന്നപ്ര പൊലീസ് സ്ഥലത്തെ കുരിശടിക്കു സമീപം ഇരുന്ന 2 യുവാക്കളെ ജിപ്പിൽ കയറ്റി. ഇതു കണ്ട് സമീപത്തെ വിവാഹ വീട്ടിൽ നിന്ന് സ്ത്രീകൾ അടക്കമുള്ള 50 ഓളം പേരെത്തി പൊലീസ് ജീപ്പ് തടഞ്ഞു.
യുവാക്കളെ കൊണ്ടുപോകാൻ പറ്റില്ലെന്ന് പറഞ്ഞ് കൂടുതൽ ആളുകൾ എത്തിയതോടെ മറ്റു സ്റ്റേഷനുകളിൽ നിന്ന് വിവരം അറിഞ്ഞ് കൂടുതൽ പൊലീസ് എത്തി നാട്ടുകാരെ മാറ്റിയ ശേഷം രണ്ടു യുവാക്കളെയും കയറ്റി പുന്നപ്ര പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. സംഘർഷത്തിൽ ജീപ്പിന്റെ ചില്ലുകൾ തകർന്നു. നാലു പേർ പാെലീസ് കസ്റ്റഡിയിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |