തിരുവനന്തപുരം : സ്റ്റുഡന്റ് പൊലീസിന് ഹിജാബും സ്‌കാർഫും ഫുൾ സ്ലീവ് വസ്ത്രവും അനുവദിക്കാനാകില്ലെന്ന് ആഭ്യന്തര വകുപ്പിന്റെ ഉത്തരവ്. വിഷയത്തിൽ ഹൈക്കോടതി സർക്കാരിന്റെ നിലപാട് തേടിയതിന് പിന്നാലെയാണിത്.
മതപരമായ വേഷങ്ങൾ ഭാഗമാക്കുന്നത് സേനയുടെ മതേതരത്വത്തെ ബാധിക്കും. മറ്റു സേനകളിലും ഇതേ ആവശ്യങ്ങൾ ഉയരും. ഭരണഘടനാപരമായി ഇത്തരം സേനകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള അനുവാദമുണ്ട്. സ്റ്റുഡന്റ് പൊലീസ് സേനയിൽ ചേരണമെന്നത് നിർബന്ധമുള്ള കാര്യമല്ലെന്നും ഉത്തരവിൽ പറയുന്നു.
കോഴിക്കോട് കുറ്റിയാടി ജി.എച്ച്.എസിലെ വിദ്യാർത്ഥിനിയാണ് സ്റ്റുഡന്റ് പൊലീസിന് ഹിജാബ് അനുവദിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. എട്ടാം ക്ലാസ് വിദ്യാർത്ഥിനി സ്റ്റുഡന്റ് പൊലീസിൽ ചേരുകയും ഹിജാബും ഫുൾ സ്ലീവ് വസ്ത്രവും ധരിച്ച് പരേഡിനെത്തുകയും ചെയ്തിരുന്നു. എന്നാൽ ചുമതലയുള്ള അദ്ധ്യാപകൻ വിലക്കി. തുടർന്നാണ് വിദ്യാർത്ഥിനി ഹൈക്കോടതിയെ സമീപിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |