കീവ് : യുക്രെയിനിൽ മിലിട്ടറി ഫാക്ടറിയിൽ സൈനിക ഉദ്യോഗസ്ഥൻ നടത്തിയ വെടിവയ്പിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. അഞ്ച് പേർക്ക് പരിക്കേറ്റു. കിഴക്കൻ യുക്രെയിനിലെ നിപ്രോ നഗരത്തിൽ സർക്കാർ ഉടമസ്ഥതയിലുള്ള ആയുധ നിർമ്മാണ ഫാക്ടറിയിലാണ് സംഭവം. മരിച്ചവരിൽ നാല് പേർ സൈനികരും ഒരാൾ ഫാക്ടറിയിലെ ജീവനക്കാരനുമാണ്. പരിക്കേറ്റ ചിലരുടെ നില ഗുരുതരമാണ്. ആക്രമണം നടത്തിയ 21 കാരനായ യുക്രെയിനിയൻ നാഷണൽ ഗാർഡ് സർവീസ് ഉദ്യോഗസ്ഥനെ അധികൃതർ അറസ്റ്റ് ചെയ്തു. ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമല്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി രാജ്യത്തെ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തെ സ്പേസ് ഏജൻസിയുമായി സഹകരിച്ച് റോക്കറ്റ്, മിസൈൽ, ലോഞ്ചിംഗ് വെഹിക്കിളുകൾ തുടങ്ങിയവയുടെ നിർമ്മാണ പ്രവർത്തനങ്ങളും വെടിവയ്പ് നടന്ന മിലിട്ടറി ഫാക്ടറിയിൽ നടന്നുവരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |