കൊല്ലം: ഗൃഹനാഥന് നടുറോഡിൽ മരുമകന്റെ ക്രൂരമർദ്ദനം. കടവൂർ മതിലിൽ വെങ്കേക്കര ചരുവിള വീട്ടിൽ ജോർജ് പീറ്ററിനാണ് (67) ക്രൂരമർദ്ദനമേറ്റത്. ബുധനാഴ്ച്ച രാത്രി ഏഴരയോടെ വെങ്കേക്കര ജംഗ്ഷനിലായിരുന്നു സംഭവം. 17, 14 വയസുകളുള്ള ചെറുമക്കളായ പെൺകുട്ടികളെ ട്യൂഷൻ സ്ഥലത്ത് നിന്ന് വിളിച്ചുകൊണ്ടു വീട്ടിലേക്ക് വരുന്ന വഴി സമീപത്തെ മെഡിക്കൽ സ്റ്റോറിന് മുന്നിലിട്ടായിരുന്നു മർദ്ദനം. രണ്ടുവർഷത്തിലേറെയായി മകളുമായി പിണങ്ങിക്കഴിയുകയായിരുന്ന മരുമകൻ മതിലിൽ പുതുവീട്ടിൽ ജോഷിസേവ്യറാണ് മർദ്ദിച്ചതെന്ന് ജോർജ്ജ് പീറ്റർ പറഞ്ഞു. തന്നോടൊപ്പം വരികയായിരുന്ന ജോഷിയുടെ ഇളയമകളോട് ഇയാൾ കയർക്കുകയും മർദ്ദിക്കുകയും ചെയ്തു. ജോർജ്ജിനെ കണ്ടതോടെ അസഭ്യം പറയുകയും മുഖത്ത് ആഞ്ഞടിക്കുകയും ചെയ്തു. നിലത്തുവീണ ജോർജിനെ ചവിട്ടുകയും ക്രൂരമായി മർദ്ദിക്കുകയും ചെയ്തുവത്രെ. തുടർന്ന് ചെറുമക്കളെയും ആക്രമിച്ചു. മുമ്പും സമാനമായ രീതിയിൽ കയർക്കുകയും മർദ്ദനത്തിന് മുതിരുകയും ചെയ്തെങ്കിലും കാര്യമായെടുത്തിരുന്നില്ല. നേരത്തെ പള്ളിയിലെ പൂജയ്ക്കിടയിൽ തന്റെ ഭാര്യയെ അസഭ്യം പറഞ്ഞ സംഭവവും ഉണ്ടായിട്ടുണ്ടെന്ന് ജോർജ്ജ് പറയുന്നു. കണ്ണിന് ഗുതുതരപരിക്കേറ്റ ജോർജ്ജ് മതിലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇളയചെറുമകൾക്ക് കൈ, കാൽ മുട്ടുകൾക്ക് പരിക്കേറ്റിട്ടുണ്ട്. അഞ്ചാലുംമൂട് പൊലീസ് കേസെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |