SignIn
Kerala Kaumudi Online
Friday, 26 April 2024 6.28 AM IST

അഞ്ചു ഫോണുകളുടെയും മിറർ ഇമേജ് എടുക്കാനൊരുങ്ങി ക്രൈംബ്രാഞ്ച്; ഡിലീറ്റ് ചെയ്‌ത എല്ലാ ഫയലുകളും തിരിച്ച് പിടിക്കും

dileep

കൊച്ചി: വധ ഗൂഢാലോചനക്കേസിൽ നടൻ ദിലീപ് ഉൾപ്പെടെയുള്ള മൂന്ന് പ്രതികൾ 'മുക്കിയ" സ്‌മാ‌ർട്ട് ഫോണുകൾ പിടിച്ചെടുക്കാൻ കരുക്കൾ നീക്കി ക്രൈംബ്രാഞ്ച്. ഇതുസംബന്ധിച്ച് അന്വേഷണ ഉദ്യോഗസ്ഥർ നിയമോപദേശം തേടി.

അഞ്ച് ഫോണുകളുടേയും മിറർ ഇമേജെടുക്കാനാണ് ക്രൈംബ്രാഞ്ച് ഒരുങ്ങുന്നത്. ഇതിലൂടെ ഡിലീറ്റ് ചെയ്‌ത ഫയലും മറ്റ് വിവരങ്ങളും തിരിച്ചെടുക്കാനാകുമെന്നാണ് പ്രതീക്ഷ. ശാസ്ത്രീയ പരിശോധനയിൽ ഈ ഫോണുകളിലൂടെ നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യം കയറിയിറങ്ങിപ്പോയിട്ടുണ്ടോയെന്നും അറിയാനാകും. പ്രധാനമായും കാൾ റെക്കാഡുകളും വോയ്സ് മെസേജുകളും ചാറ്റുകളുമാകും തിരിച്ചെടുക്കാൻ ശ്രമിക്കുക.

തന്ത്രപൂർവം മാറ്റിയ ഫോണുകൾ ഹൈക്കോടതയിൽ ഹാജരാക്കിയേക്കില്ലെന്ന വിലയിരുത്തിലാണ് നീക്കം. അഥവാ, അന്വേഷണവുമായി സഹകരിച്ച് മൊബൈലുകൾ ഹാജരാക്കിയാൽ ഉടൻ ശാസ്ത്രീയ പരിശോധനാ നടപടികളിലേക്ക് കടക്കും. നിർണായക തെളിവായ അഞ്ച് ഫോണുകളുടെ പരിശോധനയിൽ സുപ്രധാന വിവരങ്ങൾ ലഭിക്കുമെന്നാണ് ക്രൈംബ്രാഞ്ചിന്റെ പ്രതീക്ഷ. നടൻ ദിലീപ്, സഹോദരൻ അനൂപ്, ദിലീപിന്റെ സഹോദരീ ഭർത്താവ് സുരാജ് എന്നിവ‌ർ ഉപയോഗിച്ചിരുന്ന ഫോണുകളാണ് തിരിമറി നടത്തിയത്. മാറ്റിയവ ആവശ്യപ്പെട്ടെങ്കിലും പ്രതികൾ നൽകിയില്ല. ഇതോടെയാണ് ക്രൈംബ്രാഞ്ച് കോടതിയെ സമീപിച്ചത്.

ചാറ്റുകളും മറ്റും വീണ്ടെടുക്കാൻ ഫോണുകൾ സ്വകാര്യ ഫോറൻസിക് ഏജൻസിക്ക് നൽകിയിരിക്കുകയാണെന്നും, ഇതിന്റെ ഫലവും ഫോണുകളും കോടതിയിൽ സമർപ്പിക്കാമെന്നുമാണ് ദിലീപിന്റെ അഭിഭാഷകന്റെ വാദം. ഗൂഢാലോചനക്കേസിൽ പ്രതികളുടെ മൊബൈൽഫോൺ പരിശോധന ആവശ്യമാണെന്ന് ക്രൈംബ്രാഞ്ച് പറയുന്നു. കഴിഞ്ഞ 13ന് നടത്തിയ റെയ്ഡിനിടെയാണ് ഫോണുകൾ ക്രൈംബ്രാഞ്ചിന് കൈമാറിയത്. മൂവരുടെയും ഒരു വർഷത്തെ ഫോൺകാൾ വിവരങ്ങളുടെ പരിശോധയ്ക്കിടെ ഐ.എം.ഇ.ഐ നമ്പറുകളിലെ വ്യത്യാസം കണ്ടെത്തിയതോടെയാണ് തിരിമറി വ്യക്തമായത്.

ചൊവ്വാഴ്ചത്തെ മൂന്നാംഘട്ട ചോദ്യംചെയ്യലിൽ ഫോൺ ഹാജരാക്കാൻ നോട്ടീസ് നൽകുകയും മൊബൈൽഫോൺ മാറ്റിയതിനെക്കുറിച്ച് ആരായുകയും ചെയ്തിരുന്നു. ദിലീപടക്കമുള്ള പ്രതികൾ വ്യക്തമായ ഉത്തരം നൽകിയിരുന്നില്ല.അതേസമയം അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ ഗൂഢാലോചന നടക്കുമ്പോഴുള്ള വ്യക്തമായ ശബ്ദസാമ്പിൾ അന്വേഷണസംഘത്തിന് ലഭിച്ചു. ബാലചന്ദ്രകുമാർ കൈമാറിയ ശബ്‌ദസാമ്പിളുകളിൽ ചിലതിൽ ശബ്ദത്തിൽ വ്യക്തതക്കുറുവുണ്ടായിരുന്നു. ശാസ്ത്രീയ പരിശോധനയിലാണ് സംഭാഷണം വ്യക്തമായി ലഭിച്ചത്. ഗൂഢാലോചന നടത്തിയെങ്കിലും അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിക്കാത്തതിന് പിന്നിലെ കാരണം കേസിന്റെ വിചാരണ പൂർത്തിയാകാൻ വേണ്ടിയായിരിക്കാമെന്നാണ് ക്രൈംബ്രാഞ്ച് വിലയിരുത്തൽ.

അഞ്ച് ഫോണുകളുടേയും മിറർ ഇമേജെടുക്കാനാണ് ക്രൈംബ്രാഞ്ച് ഒരുങ്ങുന്നത്. ഇതിലൂടെ ഡിലീറ്റ് ചെയ്‌ത ഫയലും മറ്റ് വിവരങ്ങളും തിരിച്ചെടുക്കാനാകുമെന്നാണ് പ്രതീക്ഷ. ശാസ്ത്രീയ പരിശോധനയിൽ ഈ ഫോണുകളിലൂടെ നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യം കയറിയിറങ്ങിപ്പോയിട്ടുണ്ടോയെന്നും അറിയാനാകും. പ്രധാനമായും കാൾ റെക്കാഡുകളും വോയ്സ് മെസേജുകളും ചാറ്റുകളുമാകും തിരിച്ചെടുക്കാൻ ശ്രമിക്കുക.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY, KERALA, DILEEP
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.