കൊച്ചി: കഴിഞ്ഞ നാല് വർഷത്തിനിടെ സി.പി. എം അംഗത്വത്തിൽ 63900 വർദ്ധനവുണ്ടായതായി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.
4,63,472 ആയിരുന്നു നാല് വർഷം മുമ്പുള്ള അംഗസംഖ്യ. ഇപ്പോഴത് 5,27,378 ആയി ഉയർന്നു.ബ്രാഞ്ചുകളുടെ എണ്ണത്തിൽ 3682 വർദ്ധനയുണ്ടായി.121 ലോക്കൽ കമ്മിറ്റികളും വർദ്ധിച്ചു. ആകെ അംഗസഖ്യ 55.86 ശതമാനം വരും.നാല് വർഷത്തിനിടെ 17 ശതമാനം അംഗങ്ങളാണ് വർദ്ധിച്ചത്. 25 വയസ്സിന് താഴെയുള്ളവർ 9.42 ശതമാനമാണ്. ഇതു വർദ്ധിപ്പിക്കാനാവശ്യമായ കർമ്മ പരിപാടികൾ സംഘടന ആവിഷ്കരിക്കുമെന്ന് കോടിയേരി പറഞ്ഞു.
യുവാക്കളെ ആകർഷിക്കാനുള്ള പ്രവർത്തനങ്ങൾ വേണ്ടത്ര ലക്ഷ്യത്തിലെത്തിയില്ലെന്നാണ് ഈ അംഗസംഖ്യ തെളിയിക്കുന്നത്. അതുയർത്താനുള്ള പ്രവർത്തനങ്ങളാണ് ഇനി വേണ്ടത്. എന്നാൽ സ്ത്രീകളുടെ എണ്ണത്തിൽ നല്ല വർദ്ധനവുണ്ടായി.മൂന്ന് ശതമാനത്തോളം . സംസ്ഥാനത്തെ ബ്രാഞ്ചുകളിൽ 1991 സെക്രട്ടറിമാർ സ്ത്രീകളാണെന്നത് അഭിമാനകരമായ നേട്ടമാണ്. എല്ലാ ഘടകങ്ങളിലും രണ്ട് പേർ സ്ത്രീകളാണ്.
കണ്ണൂർ, കാസർകോട് ജില്ലകളിൽ 25 ശതമാനത്തിലധികം സ്ത്രീകളാണ്..
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |