തിരുവനന്തപുരം: കോൺഗ്രസ് പുനഃസംഘടനാനടപടികൾ നിറുത്തിവച്ച ഹൈക്കമാൻഡ് നടപടിയുടെ കാരണം എന്തെന്ന് മനസ്സിലായിട്ടില്ലെന്നും വ്യക്തമാവുമ്പോൾ മറുപടി പറയാമെന്നും യു.ഡി.എഫ് കൺവീനർ എം.എം. ഹസ്സൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.
പുനഃസംഘടനയെ കുറിച്ച് ആധികാരികമായി പറയാൻ കെ.പി.സി.സി പ്രസിഡന്റിന് മാത്രമേ കഴിയൂ. യു.ഡി.എഫിലെ ലീഗ് അടക്കമുള്ള പാർട്ടികളുമായല്ല, ന്യൂനപക്ഷ വിഭാഗങ്ങളിൽ പെട്ട ചില സംഘടനകളുമായാണ് സി.പി.എം നേതാക്കൾ ചർച്ച നടത്തുന്നത്. ന്യൂനപക്ഷ-ഭൂരിപക്ഷ വർഗീയതയെ തരാതരം ഉപയോഗിക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഏറെനാളായി ശ്രമിച്ചുവരുന്നതെന്നും ഹസ്സൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |