ന്യൂഡൽഹി: ഇന്നലെ നടന്ന യു.പി നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആറാം ഘട്ട വോട്ടെടുപ്പിൽ വൈകിട്ട് 6 മണി വരെ 54 ശതമാനം പോളിംഗ് രേഖപ്പെടുത്തി. 5 മണിക്ക് 53.31 ശതമാനമായിരുന്നു പോളിംഗ്. ചില പോളിംഗ് സ്റ്റേഷനുകളിലെ വിവരങ്ങളെത്താൻ രാത്രി ഏറെ വൈകുമെന്നതിനാൽ ഇതിൽ മാറ്റമുണ്ടായേക്കാമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഗൊരഖ്പൂരിലെ കന്യാനഗർ പ്രൈമറി സ്കൂളിൽ വോട്ട് രേഖപ്പെടുത്തി. പി.സി.സി പ്രസിഡന്റ് അജയ്കുമാർ ലല്ലു, മുൻ മന്ത്രി സ്വാമി പ്രസാദ് മൗര്യ, എസ്.പി നേതാവ് രാം ഗോവിന്ദ് ചൗധരി തുടങ്ങിയ ഒട്ടേറെ പേരുടെ ജനവിധിയാണ് ഇന്നലെ രേഖപ്പെടുത്തിയത്. യു.പി തിരഞ്ഞെടുപ്പിന്റെ 7-ാമത്തേതും അവസാനത്തേതുമായ വോട്ടെടുപ്പ് 7 ന് നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |