കോട്ടയം: ഇറഞ്ഞാൽ ദേവീക്ഷേത്രത്തിൽ ഭണ്ഡാരം തകർത്ത് മോഷണം നടത്തിയ സംഭവത്തിൽ നിരവധി കവർച്ചക്കേസുകളിലെ പ്രതികളായ അഞ്ചുപേർ പിടിയിൽ. മണർകാട് കുറ്റിയക്കുന്ന് അമ്പലത്തറയിൽ ബിമൽ (23), മണർകാട് കുറ്റിയക്കുന്ന് തകിടിയിൽ സുധീഷ്‌മോൻ (21), മണർകാട് പറമ്പുകരകോളനി പള്ളിപ്പറമ്പിൽ ജിബുമോൻ (22), അയർക്കുന്നം അമയന്നൂർ വരകുമല തേവർ വടക്കേതിൽ ശരത് (23) എന്നിവരെയും പ്രായപൂർത്തിയാകാത്ത ഒരാളെയുമാണ് ഈസ്റ്റ് പൊലീസ് ഇൻസ്‌പെക്ടർ യു. ശ്രീജിത്ത്, എസ്‌ഐ അനുരാജ് എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ഒരു മാസം മുമ്പായിരുന്നു ഇറഞ്ഞാൽ ക്ഷേത്രത്തിൽ ഭണ്ഡാരകുറ്റകൾ തകർത്ത് മോഷണം നടത്തിയത്. സംഭവത്തിൽ കേസെടുത്ത പോലീസ് അന്വേഷണം നടത്തിവരുന്നതിനിടെയാണ് കഴിഞ്ഞ ദിവസം പൊൻപള്ളി പള്ളിയിൽ കവർച്ചക്കിടെ രണ്ടു പ്രതികളെ നാട്ടുകാർ പിടികൂടി പൊലീസിലേൽപ്പിച്ചത്. ഇവരെ ചൊദ്യം ചെയ്തതോടെയാണ് ഇറഞ്ഞാൽ ക്ഷേത്ര മോഷണം സംബന്ധിച്ച വിവരം ലഭിച്ചത്. മോഷ്ടിച്ചെടുക്കുന്ന ബൈക്കുകളിൽ കറങ്ങി നടന്നാണ് സംഘം മോഷണം നടത്തുന്നത്. വിവിധ സ്റ്റേഷനുകളിലായി പിടിയിലായവർക്കെതിരെ ബൈക്ക് മോഷണ കേസുകളുൾപ്പടെ നിലവിലുണ്ട്. പ്രായപൂർത്തിയാകാത്തയാളും ഇവർക്കൊപ്പം നിരവധി കേസുകളിലെ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. പ്രായപൂർത്തിയാകാത്തയാളെ ജുവനൈൽ ഹോമിലേയ്ക്ക് മാറ്റി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |