SignIn
Kerala Kaumudi Online
Thursday, 19 September 2024 3.02 AM IST

സിൽവർ ലൈനിനെ ന്യായീകരിക്കാതെ പി.എസ്. സുപാൽ

Increase Font Size Decrease Font Size Print Page

silverline
silverline

തിരുവനന്തപുരം: നിയമസഭയിലെ സിൽവർ ലൈൻ ചർച്ചയിൽ വ്യത്യസ്തത പുലർത്തി സി.പി.ഐയുടെ പി.എസ്. സുപാൽ. പതിനൊന്ന് മിനിറ്റ് പ്രസംഗത്തിൽ കെ -റെയിൽ പരാമർശം രണ്ടു വാചകങ്ങളിലൊതുങ്ങി. ജനങ്ങളെ ബോധിപ്പിച്ച് സിൽവർ ലൈൻ നടപ്പാക്കണമെന്നും കേരളത്തെ രണ്ടായി വിഭജിക്കുമായിരുന്ന എക്സ്‌പ്രസ് ഹൈവേ കൊണ്ടുവരാൻ ശ്രമിച്ച പ്രതിപക്ഷത്തിന് സിൽവർ ലൈനിനെ എതിർക്കാൻ അവകാശമില്ലെന്നും പറഞ്ഞു. ശേഷിച്ച സമയമത്രയും കേന്ദ്രം കേരളത്തോട് കാണിക്കുന്ന അവഗണനയെ കുറിച്ചാണ് സംസാരിച്ചത്. അനുവദിച്ചതിലും കൂടുതൽ സമയമെടുത്ത സുപാലിന്റെ മൈക്ക് സമയനിഷ്ഠയിൽ കർക്കശക്കാരനായ സ്പീക്കർ ഓഫാക്കുകയും ചെയ്തു.

സുപാലിന്റെ നിലപാടിനെ തുടർന്ന് സംസാരിച്ച ഡോ. എം.കെ. മുനീർ പ്രശംസിച്ചു. മുൻ മുഖ്യമന്ത്രി സി. അച്യുതമേനോൻ, സി. ഉണ്ണിരാജ, എം.എൻ. ഗോവിന്ദൻ നായർ എന്നിവരുടെ ചെറുമക്കൾ സിൽവർ ലൈനിനെതിരെ നിലപാട് എടുക്കണമെന്ന് കാനം രാജേന്ദ്രനോട് അഭ്യർത്ഥിച്ചതും സൂചിപ്പിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: SILVERLINE
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.