കോന്നി: പതിനേഴുകാരിയെ പീഡിപ്പിച്ച കേസിൽ കൂടൽ ഓർത്തഡോക്സ് മഹാഇടവക പള്ളിയിലെ അസിസ്റ്റന്റ് വികാരി ആനന്ദപ്പള്ളി സ്വദേശി ഫാ. പോൾസൺ ജോൺനെ (35) അറസ്റ്റുചെയ്തു. കഴിഞ്ഞ 12ന് വൈദികന്റെ വീട്ടിലും 13ന് വിദ്യാർത്ഥിനിയുടെ വീട്ടിലും വച്ച് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി.
പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് വൈദികൻ കൗൺസലിംഗ് നൽകുന്നെന്ന് അറിഞ്ഞാണ് സ്വകാര്യ സ്‌കൂൾ വിദ്യാർത്ഥിനിയായ പെൺകുട്ടിയും മാതാവും വൈദികനെ സമീപിച്ചത്. പീഡന ശേഷം മാനസികമായി തകർന്ന പെൺകുട്ടി സ്കൂൾ ഹോസ്റ്റലിലെ സഹപാഠിയോടും അദ്ധ്യാപികയോടും വിവരം പറഞ്ഞു. തുടർന്ന് ചൈൽഡ് ഹെൽപ്പ് ലൈനിലും പൊലീസിലും പരാതി നൽകുകയായിരുന്നു.
12ന് രാത്രി എട്ടരയ്ക്ക് പ്രാർത്ഥനയ്ക്കായി വീട്ടിലേക്ക് വിളിപ്പിക്കുകയായിരുന്നു. 13ന് രാത്രി പത്തിന് പെൺകുട്ടിയുടെ വീട്ടിൽ കൗൺസലിംഗിനെന്നു പറഞ്ഞ് എത്തിയതാണ്. വൈദികനെ ഇന്നലെ പുലർച്ചെ അറസ്റ്റുചെയ്ത ശേഷം പത്തനംതിട്ട ജനറൽ ആശുപത്രിയിൽ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കി റിമാൻഡ് ചെയ്തു. ഇയാൾ മറ്റ് പെൺകുട്ടികളെ കൗൺസലിംഗ് നടത്തിയിട്ടുണ്ടോയെന്നും സമാനമായ സംഭവങ്ങൾ നടന്നിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |