കൊല്ലം: കുടുംബകോടതി വാറണ്ട് നടപ്പാക്കാൻ വന്ന കോടതി ആമീനെയും പ്രോസസറെയും ആക്രമിച്ച യുവാവിനെ അഞ്ചാലുംമൂട് പൊലീസ് പിടികൂടി. തൃക്കടവൂർ വില്ലേജിൽ മതിലിൽ നമ്പാരത്ത്മുക്കിൽ വിളയിൽ വീട്ടിൽ അഭിഷേക് ബാബുവാണ് (36) പിടിയിലായത്.
ചവറ കുടുംബ കോടതിയിൽ പ്രതിയുടെ ഭാര്യ നൽകിയ പരാതിയിലെ ഉത്തരവ് നടപ്പാക്കാൻ എത്തിയ കോടതി ജീവനക്കാരാണ് ആക്രമിക്കപ്പെട്ടത്. ഭാര്യയുടെ പരാതിയിൽ ഇയാളുടെ വസ്തുവും വീടും കോടതി അറ്റാച്ച് ചെയ്തിരുന്നു. അറ്റാച്ച് ചെയ്ത കോടതി ഉത്തരവുമായി എത്തിയ കോടതി ഉദ്യോഗസ്ഥനായ ഷിജുകുമാറും കൂടെയുണ്ടായിരുന്ന കോടതി ജീവനക്കാരനുമാണ് ആക്രമിക്കപ്പെട്ടത്.
ഉത്തരവ് കൈപ്പറ്റിയ അഭിഷേക് വാറണ്ടും കൈപ്പറ്റ് രസീതും കീറിയെറിയുകയും ജീവനക്കാരെ അസഭ്യം വിളിച്ച് കൈയേറ്റം ചെയ്യുകയുമായിരുന്നു. ഷിജുകുമാറിന്റെ പരാതിയിൽ കോടതി ജീവനക്കാരുടെ ജോലി തടസപ്പെടുത്തിയതിനും അസഭ്യം വിളിച്ച് ആക്രമിച്ചതിനും അഞ്ചാലുംമൂട് പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |