തിരുവനന്തപുരം: കോർപ്പറേഷനിലെ പട്ടികജാതി വികസന ഓഫീസിലെ ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട വിശദ അന്വേഷണത്തിന് ധനകാര്യ ഇൻസ്‌പെക്ഷൻ വകുപ്പിന് നിർദ്ദേശം നൽകിയതായി മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു. ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് പട്ടികജാതി, പട്ടികവർഗ, ഗോത്രവർഗ കമ്മിഷൻ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. റിപ്പോർട്ടിന്മേൽ കമ്മിഷൻ ഹിയറിംഗ് നടത്തിയിരുന്നു. കമ്മിഷൻ പുറപ്പെടുവിച്ച ഉത്തരവിൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ പട്ടികജാതി, പട്ടിക വർഗ വികസന ഓഫീസുകളിലും ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളിലും ഗുണഭോക്താക്കളുടെ ധനസഹായം അപഹരിച്ചിട്ടുണ്ടോ, ധനസഹായ വിതരണത്തിൽ ഇരട്ടിപ്പ് നടന്നിട്ടുണ്ടോ എന്ന് കണ്ടെത്തുന്നതിനായാണ് ഫിനാൻസ് ഇൻസ്‌പെക്ഷൻ വിംഗിനെ പരിശോധനയ്‌ക്കായി ചുമതലപ്പെടുത്തിയത്.
തിരുവന്തപുരം കോർപ്പറേഷനിൽ പട്ടികജാതി വികസനഓഫീസിൽ 51 അക്കൗണ്ടുകളിലടേക്കായി ആകെ 11687500 രൂപ ക്രെഡിറ്റ് ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. കുറ്റാരോപിതരായ ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്യുകയും രണ്ട് പ്രമോട്ടർമാരെ നീക്കം ചെയ്യുകയും ചെയ്തിട്ടുണ്ട്. ഉദ്യോഗസ്ഥർക്കെതിരെ കുറ്റാരോപണപത്രിക നൽകി വകുപ്പ്തല അച്ചടക്കനടപടി ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |