മുംബയ്: ഇന്ത്യയുടെ വിദേശ നാണയശേഖരം മാർച്ച് 11ന് അവസാനിച്ച ആഴ്‌ചയിൽ 964.6 കോടി ഡോളറിന്റെ കനത്ത ഇടിവ് നേരിട്ടുവെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കി. 62,227.5 കോടി ഡോളറായാണ് ശേഖരം കുറഞ്ഞത്. തൊട്ടുമുമ്പത്തെ ആഴ്‌ചയിൽ ശേഖരം 39.4 കോടി ഡോളറിന്റെ വർദ്ധന രേഖപ്പെടുത്തിയിരുന്നു.
2021 സെപ്‌തംബർ മൂന്നിന് കുറിച്ച 64,245.3 കോടി ഡോളറാണ് വിദേശ നാണയശേഖരത്തിന്റെ എക്കാലത്തെയും ഉയരം. ലോകത്ത് ഏറ്റവുമധികം വിദേശ നാണയശേഖരമുള്ള രാജ്യങ്ങളുടെ പട്ടികയിൽ അഞ്ചാംസ്ഥാനത്താണ് ഇന്ത്യ.
വിദേശ നാണയ ആസ്‌തി 1,110.8 കോടി ഡോളർ കൂപ്പുകുത്തി 55,435.9 കോടി ഡോളറായി. കരുതൽ സ്വർണശേഖരം 152.2 കോടി ഡോളർ മെച്ചപ്പെട്ട് 4,384.2 കോടി ഡോളറിലെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |