തിരുവനന്തപുരം: കല്ലിയൂർ, ഊക്കോട് എന്നിവിടങ്ങളിലെ വീടുകളിൽ അതിക്രമിച്ചുകയറി സ്ത്രീകളെ ആക്രമിച്ച കേസിലെ പ്രതിയെ പൊലീസ് പിടികൂടി. പുന്നയ്ക്കാമുകൾ ആറാമട ഹരി നിവാസിൽ അനന്തുവിനെനെയാണ് (23) നേമം പൊലീസ് അറസ്റ്റുചെയ്‌തത്.
മാർച്ച് മൂന്നിനായിരുന്നു സംഭവം. ഊക്കോട് സ്വദേശി ഷാനുവിന്റെ വീട്ടിൽ അതിക്രമിച്ച് കയറി അമ്മ ഷാരയെ ആക്രമിച്ചു. ഇതിനുശേഷം ഷാനുവിന്റെ അമ്മൂമ്മ വിലാസിനിയുടെ ഊക്കോടുള്ള വീട്ടിലും പ്രതി ആക്രമണം നടത്തി. ഷാനുവിനോടുള്ള വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിനുശേഷം ഒളിവിൽപോയ പ്രതിയെ നേമം എസ്.ഐമാരായ വിപിൻ, ശശികുമാർ, വിജയൻ, എ.എസ്.ഐമാരായ പദ്മകുമാർ, അജിത് കുമാർ, സി.പി.ഒമാരായ സാജൻ, ബിനു എന്നിവരടങ്ങിയ സംഘം പിടികൂടി റിമാൻഡ് ചെയ്‌തു.
ഫോട്ടോ: അനന്തു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |