കൊച്ചി: രാഷ്ട്രീയ പ്രേരിതമായ ദേശീയപണിമുടക്കിൽ പങ്കെടുക്കില്ലെന്ന് ബി.എം.എസ് സംസ്ഥാന പ്രസിഡന്റ് സി. ഉണ്ണിക്കൃഷ്ണൻ ഉണ്ണിത്താൻ അറിയിച്ചു. കൊവിഡ് പ്രതിസന്ധിയിൽ നിന്ന് കരകയറുന്ന കേരളത്തിന് പണിമുടക്ക് കൂടുതൽ ആഘാതം സൃഷ്ടിക്കും. പണിമുടക്കിന് ഉന്നയിച്ച ആവശ്യങ്ങൾ നടപ്പാക്കാൻ സംസ്ഥാന സർക്കാർ ആർജ്ജവം കാട്ടണം. രാജ്യമാകെ കുറഞ്ഞകൂലി നടപ്പാക്കണമെന്ന് പറയുന്ന ലേബർകോഡ് തള്ളണമെന്ന് പറയുന്നതിൽ ഒൗചിത്യമില്ല. കേന്ദ്രലേബർ കോഡിനനുസരിച്ച് സംസ്ഥാന തൊഴിൽവകുപ്പ് ചട്ടങ്ങൾവരെ തയ്യാറാക്കിയശേഷം തള്ളണമെന്ന് പറയുന്നത് വിചിത്രമാണ്. സ്വകാര്യവത്കരണത്തിനെതിരെ സമരംചെയ്യുന്നവർ ഭരിക്കുന്ന കേരളത്തിൽ പിൻവാതിൽ നിയമനവും കരാർവത്കരണവും സാർവത്രികമാണ്. 1999ന് ശേഷം പൊതുമേഖലയിൽ പി.എസ്.സി നിയമനം നടത്തിയിട്ടില്ല. പാർട്ടിക്കാരെയും വേണ്ടപ്പെട്ടവരെയും തിരുകിക്കയറ്റുകയാണ്.
സർക്കാർ ജീവനക്കാരുടെ ആനുകൂല്യങ്ങൾ ഇല്ലാതാക്കുകയാണ്. സർവകലാശാല ജീവനക്കാരുടെ പെൻഷൻ ഉത്തരവാദിത്വത്തിൽ നിന്ന് സർക്കാർ പിന്മാറുന്നു. വിരമിച്ച ജീവനക്കാരുടെ ഗ്രാറ്റുവിറ്റി ഉൾപ്പെടെ നൽകുന്നില്ല. പല സ്ഥാപനങ്ങളും പി.എഫ് വിഹിതം അടയ്ക്കുന്നില്ല. മാർച്ചിൽ മാത്രം 8000 കോടി രൂപയാണ് സർക്കാർ കടമെടുത്തതെന്ന് അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |