പാലക്കാട്: സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് ബസുടമകളുടെ സംയുക്ത സമരസമിതി. സർവീസ് നിറുത്തിവച്ച് മൂന്നുദിവസം പിന്നിട്ടിട്ടും ചർച്ചയ്ക്ക് സർക്കാർ തയ്യറാകുന്നില്ല. ഗതാഗത മന്ത്രിയുടെ പിടിവാശിയിലുണ്ടായ സമരമാണിത്. എൽ.ഡി.എഫ് അംഗീകരിച്ച നിരക്ക് വർദ്ധന വൈകാതെ നടപ്പിലാക്കുമെന്ന വാക്ക് മന്ത്രി പാലിച്ചില്ലെന്നും ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ ആരോപിച്ചു.
യാത്രാക്കൂലിയായി ലഭിക്കുന്ന തുകയുടെ 50 ശതമാനത്തിലധികം നികുതിയായി നൽകുന്ന സ്വകാര്യ ബസുകൾക്ക് ബഡ്ജറ്റിൽ സഹായവും അനുവദിച്ചില്ല. എൽ.ഡി.എഫ് യോഗം നടക്കുന്ന 30ന് ജില്ലാകേന്ദ്രങ്ങളിൽ രാവിലെ 11ന് പ്രതിഷേധ ധർണ്ണ നടത്തും. വാർത്താ സമ്മേളനത്തിൽ സംയുക്ത സമര സമിതി നേതാക്കളായ ടി.ഗോപിനാഥൻ, കെ.സത്യൻ, ഗോകുലം ഗോകുൽദാസ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |