പാലാ: പേർഷ്യൻ പൂച്ചകളെ മോഷ്ടിച്ച യുവാവിനെ പാലാ പൊലീസ് പിടികൂടി. ഇടുക്കി കാർകൂന്തൽ സ്വദേശി കളത്തൂർ ലിജോ തങ്കച്ചനെ (35)നെയാണ് പാലാ സി.ഐ.കെ പി തോംസന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. പച്ചാത്തോട് പെറ്റ്‌സ് പാർക്ക് എന്ന സ്ഥാപനത്തിൽ നിന്നും കഴിഞ്ഞ മാസം 30നാണ് ഇയാൾ പൂച്ചകളെ മോഷ്ടിച്ചത്. രാത്രി കട കുത്തിത്തുറന്ന് പേർഷ്യൻ ക്യാറ്റ് ഇനത്തിൽപ്പെട്ട 27000 രൂപ വിലവരുന്ന 3 പൂച്ചകളെ മോഷ്ടിക്കുകയായിരുന്നു. പൂച്ചകളെ മോഷ്ടിച്ച് ധരിച്ചിരുന്ന മുണ്ടിനുള്ളിലാക്കി ഇയാൾ പുറത്തുപോകുന്ന ദൃശ്യം സി.സി.ടി.വി കാമറയിൽ പതിഞ്ഞിരുന്നു.
എസ് ഐ അഭിലാഷ് എം ടി, എ.എസ്.ഐ ബിജു കെ തോമസ്, സീനിയർ സിവിൽ പൊലീസ് ഓഫീസർ ഷെറിൻ സ്റ്റീഫൻ, സി.പി.ഒ രഞ്ജിത്ത്.സി എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. മോഷണംപോയ മൂന്ന് പൂച്ചകളെയും പ്രതി ജോലി ചെയ്തിരുന്ന ഈരാറ്റുപേട്ടയിലെ ഫാം ഹൗസിൽ നിന്നും കണ്ടെത്തി.
ഇയാൾ വധശ്രമം, പോക്‌സോ കേസുകൾ ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. വധശ്രമ കേസിൽ ഇയാളെ അഞ്ചുവർഷം ശിക്ഷിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |