കൊച്ചി: സംവരണ വിഭാഗത്തിലുൾപ്പെട്ട വ്യക്തികൾ ഇതര സമുദായത്തിലുള്ളവരെ വിവാഹം കഴിച്ചാൽ സംവരണാനുകൂല്യം നഷ്ടമാവില്ലെന്ന് ഹൈക്കോടതി. ഇക്കാര്യം സുപ്രീം കോടതി ശരിവച്ചതാണെന്നും സിംഗിൾബെഞ്ച് വിശദീകരിച്ചു
. വിവാഹത്തിന്റെ പേരിൽ സംവരാണാനുകൂല്യം നിഷേധിച്ചതിനെതിരെ ലത്തീൻ കത്തോലിക്കാ സഭാംഗവും ഇടുക്കി സ്വദേശിനിയുമായ ബെക‌്‌സി നൽകിയ ഹർജിയിലാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്‌ണൻ ഇക്കാര്യം വ്യക്തമാക്കിയത്.ഹർജിക്കാരി 2005ൽ റോമൻ കത്തോലിക്കാ വിഭാഗത്തിൽപ്പെട്ടയാളെ വിവാഹം കഴിച്ചു. ഇതിനുശേഷം എൽ.പി സ്കൂൾ അദ്ധ്യാപികയായി പി.എസ്.സി മുഖേന നിയമനം ലഭിച്ചു. ഇരട്ടയാർ വില്ലേജ് ഓഫീസിൽ ജാതി സർട്ടിഫിക്കറ്റിനായി അപേക്ഷിച്ചപ്പോൾ സിറോ മലബാർ സഭയിൽപ്പെട്ടയാളെ കല്യാണം കഴിച്ചതിനാൽ ലത്തീൻ കത്തോലിക്കാ സമുദായാംഗമെന്ന സർട്ടിഫിക്കറ്റു നൽകാനാവില്ലെന്ന് വില്ലേജ് ഓഫീസർ അറിയിച്ചു. ഇതിനെതിരെയാണ് ഹൈക്കോടതിയെ സമീപിച്ചത്. ഹർജിക്കാരിക്ക് ജാതി സർട്ടിഫിക്കറ്റും നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റും നൽകാൻ ഹൈക്കോടതി ഇടക്കാല ഉത്തരവിൽ നിർദ്ദേശിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |