ന്യൂഡൽഹി: ഹിമാചൽ പ്രദേശിലെ ആം ആദ്മി പാർട്ടിയുടെ സംസ്ഥാന അദ്ധ്യക്ഷനും സംഘടനാ ജനറൽ സെക്രട്ടറിയുമടക്കം ബി.ജെ.പിയിൽ ചേർന്നു. ഡൽഹി മുഖ്യമന്ത്രിയും ആപ്പ് നേതാവുമായ അരവിന്ദ് കേജ്‌രിവാൾ സംസ്ഥാനത്ത് റോഡ് ഷോ നടത്തി രണ്ട് ദിവസം പിന്നിടുന്നതിനിടെയാണ് പുതിയ സംഭവവികാസം.
സംസ്ഥാന അദ്ധ്യക്ഷൻ അനൂപ് കേസരി, സംഘടനാ ജനറൽ സെക്രട്ടറി സതീഷ് ഠാക്കൂർ, ഉന ജില്ലാ അദ്ധ്യക്ഷൻ ഇക്ബാൽ സിംഗ് എന്നിവർ ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ. പി.നദ്ദ, കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂർ എന്നിവരുടെ സാന്നിദ്ധ്യത്തിൽ പാർട്ടിയിൽ ചേർന്നു.
പഞ്ചാബിലെ വൻ വിജയത്തെ തുടർന്ന് വരുന്ന ഹിമാചൽ നിയമസഭാ തിരഞ്ഞെടുപ്പിൽ 68 സീറ്റിലും മത്സരിക്കാൻ തീരുമാനിച്ച ആപ്പ് അതിന്റെ തുടക്കമെന്ന നിലയിലായിരുന്നു കഴിഞ്ഞ ദിവസം റോഡ് ഷോ നടത്തിയത്. നേതാക്കൾ ബി.ജെ.പിയിൽ ചേരുന്ന കാര്യമറിയിച്ച കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂർ ഹിമാചലിലെ ജനങ്ങൾ ഒരിക്കലും ആപ്പിന്റെ കെണിയിൽ വീഴില്ലെന്ന് ട്വീറ്റ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |