SignIn
Kerala Kaumudi Online
Friday, 10 May 2024 7.41 PM IST

50 കോടി ഡോളർ നൽകണം: വീണ്ടും ഇന്ത്യയെ ആശ്രയിച്ച് ശ്രീലങ്ക

sri-lankan-protests

കൊളംബോ : സാമ്പത്തിക പ്രതിസന്ധിയ്ക്കിടെ രാജ്യത്തെ ഇന്ധന ക്ഷാമം പരിഹരിക്കാൻ ഇന്ത്യയിൽ നിന്ന് 50 ദശലക്ഷം ഡോളറിന്റെ കൂടി സഹായം തേടുമെന്ന് ശ്രീലങ്കൻ ധനമന്ത്രി അലി സാബ്രി. സഹായം ലഭിച്ചാൽ അടുത്ത 5 ആഴ്ചത്തേക്കുള്ള ഇന്ധനം ലഭ്യമാക്കാൻ കഴിയും. രാജ്യത്ത് നിലനിൽക്കുന്ന പ്രതിസന്ധി പരിഹരിക്കാൻ ഏഷ്യൻ ഡെവലപ്മെന്റ് ബാങ്ക്, വേൾഡ് ബാങ്ക് എന്നിവയിൽ നിന്നും ചൈന, യു.എസ്, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിൽ നിന്നും സഹായം തേടും. നാം ഇപ്പോൾ ഏതവസ്ഥയിലാണെന്ന് നമുക്ക് തിരിച്ചറിവുണ്ട്. അവിടെ നിന്ന് നമുക്ക് കരകയറിയെ പറ്റൂ. അതല്ലാതെ മറ്റൊരു മാ‌ർഗവും നമ്മുടെ മുന്നിൽ ഇല്ല. - സാബ്രി പറഞ്ഞു.

ചൈനയുമായും 1.5 ദശലക്ഷം ഡോളറിന്റെ വായ്പ ലഭ്യമാക്കാനുള്ള ചർച്ചകൾ നടക്കുകയാണ്. നിലവിലെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് താത്ക്കാലികമായെങ്കിലും കരകയറാൻ എന്തെങ്കിലും വഴി തെളിയുമെന്ന് പ്രതീക്ഷിക്കുന്നതായി സാബ്രി കൂട്ടിച്ചേർത്തു. ഇന്ത്യയുമായി ദീർഘകാല നയതന്ത്ര ബന്ധം പുലർത്തി വന്ന ശ്രീലങ്ക, പക്സ സഹോദരന്മാരുടെ ഭരണകാലത്താണ് ചൈനയുമായി കൂടുതൽ അടുത്തത്. എന്നാൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായപ്പോൾ സഹായത്തിനായി ഇന്ത്യയെയാണ് ശ്രീലങ്ക കൂടുതലായി ആശ്രയിക്കുന്നത്.

 300 കോടി ഡോളർ വിദേശ സഹായം അനിവാര്യം

സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കാണാനും രാജ്യത്തെ അവശ്യവസ്തുക്കളുടെ ക്ഷാമത്തിൽ നിന്ന് കരകയറ്റാനും അടുത്ത 6 മാസത്തിനുള്ളിൽ 300 കോടി ഡോളർ വിദേശ സഹായം ആവശ്യമാണെന്ന് അലി അറിയിച്ചു.ഇത് വളരെ പ്രയാസമുള്ള കാര്യമാണെങ്കിലും വിവിധ അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങളുമായി ചർച്ച നടത്തി വരികയാണെന്നും അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര നാണയനിധിയുമായി ചർച്ച നടത്താൻ 18 ന് ശ്രീലങ്കൻ പ്രതിനിധി സംഘം വാഷിംഗ്ടണിലേക്ക് തിരിക്കും.

 പ്രതിഷേധങ്ങൾ ടൂറിസം മേഖലയെ ബാധിക്കുന്നു

കൊവിഡിനെ തുടർന്ന് തക‌ർന്നടിഞ്ഞ ടൂറിസം മേഖല വീണ്ടും ഉണർന്നെങ്കിലും പ്രതിഷേധങ്ങൾ വിപരീത ഫലം സൃഷ്ടിക്കുകയാണ്. കൊവിഡ് കേസുകൾ കുറഞ്ഞ സാഹചര്യത്തിൽ ഫെബ്രുവരിയിൽ 1,40,000 സഞ്ചാരികളാണ് എത്തിയത്. എന്നാൽ രാജ്യത്തെ അക്രമാസക്തമായ പ്രതിഷേധ പ്രകടനങ്ങൾ മൂലം ഗണ്യമായ കുറവ് വന്നിട്ടുണ്ട്. ഇത് നിലവിലെ സാമ്പത്തിക പ്രതിസന്ധിയെ കൂടുതൽ രൂക്ഷമാക്കുമെ

ന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. അതേസമയം, രാജ്യത്ത് ജനങ്ങൾ പ്രതിഷേധം കൂടുതൽ ശക്തമാക്കി. ഇന്നലെ കൊളംബോയിലെ ഗല്ലേ ഫേസ് ഗ്രീൻ പാർക്ക് പ്രതിഷേധം നിയന്ത്രണാതീതമായതോടെ സർക്കാർ അടച്ചുപൂട്ടി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, SRI LANKAN PROTESTS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.