രാമപുരം.കഞ്ചാവ് ഗുണ്ടാ സംഘത്തെ പിടികൂടാനെത്തിയ രാമപുരം എസ്.ഐ അരുൺകുമാറിന് നേരെ മുളക് സ്‌പ്രേ ആക്രമണം നടത്തിയ കേസിൽ പൊലീസ് ചോദ്യം ചെയ്തത് നൂറിലധികം പേരെ. പേരെ രാമപുരം സി ഐ കെ എൻ രാജേഷിന്റെ നേതൃത്വത്തിലുള്ള സ്‌പെഷ്യൽ സ്‌ക്വാഡാണ് കേസ് അന്വേഷിക്കുന്നത്. സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ട പ്രതി മങ്കുഴിച്ചാലിൽ അമലിനെ ഇതുവരെ പിടികൂടാൻ കഴിഞ്ഞിട്ടില്ല.
കഞ്ചാവ് മയക്കുമരുന്ന് മാഫിയായുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ആളുകളെയാണ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. കഞ്ചാവ് മയക്കുമരുന്ന് മാഫിയായെ ഒതുക്കാൻ ലക്ഷ്യമിട്ടുള്ള 'ഓപ്പറേഷൻ ഇടിമിന്നൽ ' പദ്ധതിയും പുരോഗമിക്കുകയാണ്. എസ്.ഐയ്ക്ക് നേരെ കുരുമുളക് സ്‌പ്രേ ചെയ്തതിന് ശേഷം സ്ഥലംവിട്ട അമൽ ഒരു സുഹൃത്തിന്റെ വീട്ടിലാണ് ആദ്യം ചെന്നതെന്ന് പൊലീസിന് വ്യക്തമായ സൂചന ലഭിച്ചു. അമൽ മൊബൈൽ ഫോൺ ഉപയോഗിക്കാത്തത് കാരണം സൈബർ തലത്തിലുള്ള അന്വേഷണം വഴിമുട്ടിയിരിക്കുകയാണ്. ഒന്നാംപ്രതി അസിൻ, അമൽ, അഖിൽ, അലക്‌സ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നതെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. കഞ്ചാവ്മയക്കുമരുന്ന് വില്പന, കൈമാറ്റം, ഉപയോഗം എന്നിവ സംബന്ധിച്ച് രാമപുരം ടൗൺ, വെള്ളിലാപ്പള്ളി, പിഴക്, മാനത്തൂർ, പാലവേലി, കൊണ്ടാട്, ചക്കാമ്പുഴ, കിഴതിരി, ഇടക്കോലി, കുറിഞ്ഞി, ഐങ്കൊമ്പ്, പൂവക്കുളം മേഖലകളിലുള്ള യുവാക്കളെയാണ് ചോദ്യം ചെയ്തത്. ഇത്തരം സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവരിൽ ഏറെയും യുവാക്കളും വിദ്യാർത്ഥികളുമാണെന്നാണ് സൂചന.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |