കണ്ണൂർ: സി.പി. എം 23-ാം പാർട്ടി കോൺഗ്രസിനെ അവിസ്‌മരണമാക്കി ചുവപ്പ് സേനയുടെ മുന്നേറ്റം. ഇ .കെ നായനാർ അക്കാഡമിയിൽ നിന്ന് പൊതുസമ്മേളന വേദിയായ കണ്ണൂർ ജവഹർ സ്‌റ്റേഡിയത്തിലെ എ.കെ.ജി നഗറിലേക്ക് ആവേശം ജ്വലിപ്പിച്ച് മുന്നേറിയ റെഡ് വോളണ്ടിയർ മാർച്ച് വീക്ഷിക്കാൻ പാതയോരത്ത് പതിനായിരങ്ങൾ തമ്പടിച്ചു.
2000 വോളണ്ടിയർമാരാണ് മാർച്ചിൽ അണിനിരന്നത്. ജില്ലാ വോളണ്ടിയർ ക്യാപ്‌റ്റനും സി.പി. എം ഇരിട്ടി ഏരിയാ സെക്രട്ടറിയുമായ കെ .വി സക്കീർ ഹുസൈനും വൈസ് ക്യാപ്‌റ്റനും തലശേരി ഏരിയാകമ്മിറ്റി അംഗവുമായ എ .കെ രമ്യയുമാണ് മാർച്ചിന് നേതൃത്വം നൽകിയത്. ജില്ലയിലെ 18 ഏരിയകളിൽ നിന്ന് 31 റെഡ് വോളണ്ടിയർമാർ ഉൾപ്പെടുന്ന രണ്ട് വീതം പുരുഷ-വനിത സ്‌ക്വാഡകളാണുണ്ടായിരുന്നത്. ഏരിയകൾക്കും സ്‌ക്വാർഡുകൾക്കും പ്രതേകം ലീഡർമാരും.
ആറളം ഫാമിലെ ആദിവാസി സ്‌ത്രീകളുടെ വനിതാ സ്‌ക്വാഡ് മാർച്ചിൽ പങ്കെടുത്തത് ആവേശമായി. പ്രഭാത് ജംങ്‌ഷൻ, പ്ലാസ ജങ്‌ഷൻ, മുനീശ്വരൻ കോവിലൂടെ പഴയ ബസ്‌റ്റാൻഡ് വഴിയാണ് മാർച്ച് എ.കെ.ജി നഗറിൽ പ്രവേശിച്ചത്. ർ മാർച്ചിനെ ജവഹർ സ്‌റ്റേഡിയത്തിലും നഗരത്തിലും തമ്പടിച്ച ജനലക്ഷങ്ങൾ അഭിവാദ്യം ചെയ്‌തു. രാവിലെ മുതൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും തമിഴ്നാട്, ആന്ധ്ര, തെലുങ്കാന, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നും വൻജനാവലിയാണ് ഇവിടെയെത്തിയത്. വൈകിട്ട് ജവഹർ സ്റ്റേഡിയത്തിൽ നടന്ന പൊതുസമ്മേളനം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്തു.മുഖ്യമന്ത്രി പിണറായി വിജയൻ, സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, പി.ബി അംഗങ്ങളായ എം. എ. ബേബി, പ്രകാശ് കാരാട്ട്, എസ്. രാമചന്ദ്രൻ പിള്ള എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |