SignIn
Kerala Kaumudi Online
Friday, 20 September 2024 6.01 AM IST

പാലക്കാട്ടെ ഇരട്ട കൊലപാതകം:  പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചെന്ന് പൊലീസ്

Increase Font Size Decrease Font Size Print Page

v

പാലക്കാട് : ജില്ലയിൽ കഴിഞ്ഞ ദിവസങ്ങളിൽ നടന്ന രണ്ടു കൊലപാതക കേസുകളിലെയും പ്രതികളെക്കുറിച്ച് വ്യക്തമായ സൂചനകൾ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ടെന്ന് എ.ഡി.ജി.പി

വിജയ് സാഖറെ പറഞ്ഞു.

രണ്ട് ഡിവൈ.എസ്.പി മാരുടെ നേതൃത്വത്തിൽ രണ്ട് പ്രത്യേക സംഘങ്ങളായാണ് സുബൈർ - ശ്രീനിവാസൻ വധക്കേസുകൾ അന്വേഷിക്കുന്നത്. ശ്രീനിവാസൻ വധക്കേസിൽ സി.സി ടിവി ദൃശ്യങ്ങളെ അടിസ്ഥാനമാക്കിയാണ് അന്വേഷണം . സുബൈർ വധക്കേസിൽ പ്രതികളെന്ന് സംശയിക്കുന്നവരെ ചോദ്യം ചെയ്ത് വരുകയാണ്.

ശ്രീനിവാസന്റെ ശരീരത്തിൽ
പത്തോളം വെട്ടുകൾ

കൊല്ലപ്പെട്ട ആർ.എസ്.എസ് മുൻ ശാരീരിക് ശിക്ഷക് പ്രമുഖ് ശ്രീനിവാസന്റെ ശരീരത്തിൽ പത്തോളം വെട്ടുകളെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. തലയ്ക്ക് മാത്രം ആഴത്തിലുള്ള മൂന്ന് വെട്ടേറ്റിട്ടുണ്ട്. വയറ്റിലും കൈകാലുകൾക്കും വെട്ടേറ്റു. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് മേലാമാറുയിലെ ശ്രീനിവാസന്റെ സ്ഥാപനത്തിന് മുന്നിലെത്തിയ ആറംഗ സംഘം കടയിൽ കയറി വെറും 20 സെക്കന്റിലാണ് കൃത്യം നടത്തി രക്ഷപ്പെട്ടത്.

തലേ ദിവസം കൊല്ലപ്പെട്ട എസ്.ഡി.പി.ഐ നേതാവ് സുബൈറിന്റെ ശരീരത്തിൽ 50ലേറെ വെട്ടുകളുണ്ടായിരുന്നു. മുഖത്തോട് ചേർന്ന് കഴുത്തിലും കൈമുട്ടിന് താഴെയും കാലുകളിലുമാണ് വെട്ടേറ്റത്. ആദ്യ കൊലപാതകത്തിന് ശേഷം 24 മണിക്കൂറിനുള്ളിൽ തിരിച്ചടിയുണ്ടാകുമെന്ന് ഇന്റലിജന്റ്സ് വിവരമുണ്ടായിട്ടും ,ആർ.എസ്.എസ് - ബി.ജെ.പി ശക്തികേന്ദ്രങ്ങളിൽ ഉൾപ്പെടെ സംഘർഷ സാദ്ധ്യതയുള്ള പ്രധാനയിടങ്ങളിൽ പോലും പൊലീസിന് സുരക്ഷ ഉറപ്പാക്കാനായില്ല. ഇതിന് തെളിവാണ് ആർ.എസ്.എസ് പ്രവർത്തകൻ ശ്രീനിവാസന്റെ കൊലപാതകം. കൊലപാതകം നടത്തിയ രീതി, തിരഞ്ഞെടുത്ത സ്ഥലം, രണ്ട് കൊലപാതകത്തിന് ഇടയിലുള്ള സമയം തുടങ്ങി ആലപ്പുഴ ഇരട്ടക്കൊലപാതകത്തിന്റെ ആവർത്തനമാണ് പാലക്കാട്ടും ഉണ്ടായത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: DOUBLE MURDER
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.