തിരുവനന്തപുരം: രണ്ട് വർഗീയ ശക്തികളുടെ കൈകളിലും വാൾ കൊടുത്തിട്ട് ഇപ്പോഴത്തെ ട്രെന്റായ 'ചാമ്പിക്കോ' എന്നു പറയുന്ന നിലപാടാണ് മുഖ്യമന്ത്രിയുടേതെന്ന് പരിഹസിച്ച് രമേശ് ചെന്നിത്തല.
ഇതാണ് കേരളത്തിൽ രാഷ്ട്രീയ കൊലപാതകങ്ങൾ വർദ്ധിക്കാൻ കാരണമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
പിണറായി വിജയൻ മുഖ്യമന്ത്രിയായതിനു ശേഷം അമ്പതിലേറെ രാഷ്ട്രീയ കൊലപാതകങ്ങളാണ് നടന്നത്. ആലപ്പുഴയിലെ കൊലപാതക പരമ്പരയുടെ രീതിയാണ് പാലക്കാടും ഉണ്ടായത്.
പൊലീസ് വിചാരിച്ചാൽ അക്രമങ്ങൾ തടയാൻ പറ്റില്ലെന്നാണ് ഒരു മന്ത്രി പറഞ്ഞത്. ഇതാണ് ഭരണത്തിന്റെ യഥാർത്ഥ സ്ഥിതി. രാവിലെ എഴുന്നേറ്റാൽ മുറ്റത്ത് രക്തം കാണുന്ന നിലയിലേക്ക് കേരളം മാറുകയാണെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |